Friday, February 8, 2019

ഗാർഡൻസ് ബൈ ദ ബേ

30.12.2017
തിയ്യതി മുപ്പതായി ഇനിയും എണ്ണിയാൽ തീരാത്തത്ര ഇടങ്ങൾ കാണാൻ കിടക്കുന്നു. ഏതായാലും ഇന്നത്തെ യാത്ര ഗാർഡൻസ് ബൈ ദ ബേയിലേക്കാണു നിശ്ചയിച്ചിരിക്കുന്നത്. മെറീനാ ഉൾകടലിന്റെ തീരത്തുള്ള മനോഹരങ്ങളായ തോട്ടങ്ങളാണ് ഇവ. ഇവയുടെ എതിർ വശത്താണ് മെർലയൺ പാർക്ക് സ്തിതി ചെയ്യുന്നത്.  വൈകുന്നേരം പോയാൽ ആദ്യം പകൽ വെളിച്ചത്തിൽ ചുറ്റി നടക്കാം പിന്നെ സന്ധ്യക്ക് ശേഷം ദീപാലങ്കാരവും കാണാം. വലിയ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള സൂപർ ട്രീ ഗ്രോവ് കൾ തമ്മിൽ ബന്ധിപ്പിച്ച തൂക്കു പാലത്തിലൂടെ നടന്ന് ദീപാലങ്കാരം കാണാൻ പ്രത്യേക ടിക്കറ്റ് വേണം. അത് ആദ്യമേ ശാഫി എടുത്ത് വെച്ചിരുന്നു. പതിവു പോലെ പ്രകൃതി മുഖം വീർപ്പിച്ചുതന്നെ നിൽകുകയാണ്. തീർത്തും മേഘാവൃതമായ വാനം. ഇടക്കിടെ ഇടിയും മിന്നലും. മൂന്ന് മണിക്ക് ഞങ്ങൾ ഇറങ്ങി. ഒരു കരുതൽ ആയിക്കോട്ടേ എന്നും പറഞ്ഞ് ശാഫി ഒരു വലിയ കാലൻ കുടയും എടുത്തു. നാലുമണിയോടെ ഞങ്ങൾ ബേ ഫ്രണ്ട് എം ആർ ടി സ്റ്റേഷനിൽ വണ്ടിയിറങ്ങി.  നേരെ സൗത് ഗാർഡനിൽ പ്രവേശിച്ചു. സന്ദർശകരുടെ വലിയ തിരക്കുണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വന്നവർ. പ്രതിവർഷം എട്ട് ദശലക്ഷത്തിലധികം പേർ തോട്ടം സന്ദർശിക്കുന്നു എന്നാണത്രേ കണക്ക്. മറീനാ ഉൾക്കടലോട്  ചേർന്ന്കിടക്കുന്ന ഇരുനൂറ്റമ്പത് ഏക്കർ സ്ഥത്താണ് തോട്ടങ്ങൾ പിടിപ്പിച്ചിരിക്കുന്നത്.  തോട്ടങ്ങളിൽ ഏറ്റവും വലുത് നൂറ്റിമുപ്പത് ഏക്കറിൽ പരന്ന് കിടിക്കുന്ന ബേ സൗത്ത്‌ ഗാർഡനാണ്. സൗത്ത് ഗാർഡൻ നടന്ന് കണ്ട ശേഷം ഞങ്ങൾ ബേസെന്റ്രൽ ഗർഡനിൽ പ്രവേശിച്ചു. സൗത്തുഗാർഡനെയും ഈസ്റ്റ് ഗാർഡനേയും ഇണക്കുന്ന കണ്ണിയായി സെന്റ്രൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. നദിയും തീരവും സസ്യ ലതാദികളും ചേർന്ന പ്രകൃതിക്ക് ഒരു കോട്ടവും തട്ടിക്കാതെ  സ്വാഭാവിക ഉദ്യാനങ്ങൾ പരിപാലിക്കുന്നത് ഞനതിശയത്തോടെ നടന്ന് കണ്ടു. മനുഷ്യൻ അവന്റെ സങ്കേതികതയോട് പ്രകൃതിയെ സമന്വയിപ്പിച്ചതിന്റെ ദൃഷ്ടാന്തങ്ങൾ ഭൂമിയിൽ സ്വർഗ്ഗമുണ്ടാക്കിയിരിക്കുന്നത് നമുക്ക്‌കാണാം.  ഇത്രയധികം സന്ദർശകർ വന്നു പോകുന്ന സ്ഥ്ലങ്ങളിലൊരിടത്തും യാതൊരു വിധമലിന്യങ്ങളും കാണാൻ കഴിഞ്ഞില്ല എന്നത് അതിശയകരം തന്നെയാണ്. പ്രസംഗത്തിന്ന് പ്രാമുഖ്യം നൽകുന്ന ജനതയും പ്രയത്നത്തിന്ന് പ്രാമുഖ്യം നൽകുന്ന ജനതയും തമ്മിലുള്ള അന്തരം ഞാനനുഭവിച്ച് അറിയുകയാണ്.  നേരം സന്ധയായി. ഇടക്ക് ഒന്നു രണ്ട് ചാറ്റൽ മഴയുമുണ്ടായി കൂടെ വലിയ മിന്നലും ഇടിയും. അതോടെ  ട്രീഗ്രോവിനുമേൽ നിന്ന് ദീപക്കാഴ്ച കാണാൻ ആകുമോ എന്ന് സംശയമയി. ഇടിമിന്നലുള്ളപ്പോൾ ട്രീഗ്രോവുകൾക്ക് മുകളിലേക്ക് പ്രവേശനം അനുവദിക്കുകയില്ലത്രേ. ഞങ്ങൾക്ക് നിരാശയായി. എങ്കിലും ഇവിടത്തെ മഴ വന്നപോലെ പെട്ടന്നുതന്നെ പോകും എന്നത് ഞങ്ങൾക്ക്  പ്രതീക്ഷനൽകി. ചാറ്റൽ ശമിച്ചപ്പോൾ ഞങ്ങൾ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഞങ്ങളൊരു ആൺ കുഞ്ഞിന്റെ പ്രതിമയ്ക്കു മുന്നിൽ ചെന്നെത്തി. പ്ലാനെറ്റ് എന്നാണ് പേർ നൽകിയിരിക്കുന്നത്. ഒരു കയ് നിലത്ത് കുത്തി വായുവിൽ ചരിഞ്ഞു കിടക്കുന്ന ഒരാൺ കുഞ്ഞിന്റെ പ്രതിമ. കൈ കുത്തിയിരിക്കുന്നു എന്നത് സൂക്ഷിച്ചു നോക്കിയാൽ മമാത്രമേ കാണൂ. അല്ലെങ്കിൽ വായുവിൽ നിൽകുന്നു എന്ന് തോന്നും. ബൃട്ടീഷ്കാരനായ മാർക്ക് ക്വിൻ നിർമ്മിച്ചതാണത്രേ ഇത്. ഏഴു ടണ്ണാണ് പ്രതിമയുടെ ഭാരം. അതിശയകരമായ നിർമ്മിതി. കാറ്റുനിച്ച ബലൂൺ പ്രതിമ വായുവിൽ ഉയർന്ന് നിൽകുന്നു എന്നേ കാനികൾക്ക് തോന്നൂ. കുറേ നടന്ന് തളർന്നപ്പോൾ  ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കിട്ടാവുന്ന വിഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ ഒരു പെൺകുട്ടി അടുത്ത് വന്ന് കൗതുകത്തോടെ ചോദിച്ചു മലയളികളാണല്ലേ... ഞങ്ങൾക്ക് സന്തോഷമായി. അവിടത്തെ യൂണി വേഴ്സിറ്റിയിൽ പഠിക്കുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലികൾ ചെയ്യുന്നു. അവർ മൂന്ന് നാലു പേരുണ്ടായിരുന്നു. ചായകുടിച്ച് ഇറങ്ങിയപ്പോഴേക്കും ഇടിയും മിന്നലും  ശമിച്ചിരുന്നു. ദൈവത്തെ സ്തുതിച്ച് ട്രീഗ്രോവിലേക്ക് കയറാനുള്ള വരുടെ നിരയിൽ ഞങ്ങളും ഇടം പിടിച്ചു. പതുക്കെപ്പതുക്കെ ഞങ്ങൾ ലിഫ്റ്റിന്ന് മുന്നിലെത്തി. ഇരുപത്തഞ്ച് മുതൽ  അമ്പതു മീറ്റർ ഉയരം വരുന്ന വൃക്ഷസമാനമായ നിർമ്മിതികളാണ് സൂപ്പർ ട്രീ ഗ്രോവുകൾ. വിശേഷപ്പെട്ട ചെടികളും വള്ളികളും ഓർക്കിഡ്കളും ഭംഗിയായി ഇവക്ക് മേൽ പടർത്തിയിരിക്കുന്നു. അവക്കിടയിൽ വൈദ്യുത ദീപാലങ്കാരവും. ഞങ്ങൾ കയറിയ ഉടൻ പശ്ചാത്തല സംഗീതത്തോടെ ദീപക്കാഴ്ച തുടങ്ങി. നയനാനന്ദകരമായ കാഴ്ച ഉയരത്തിൽ നിന്നുള്ള  പട്ടണത്തിന്റെയും ഉദ്യാനങ്ങളുടേയും ദൃശ്യങ്ങളുടെ മനോഹാരിത വർണ്ണനാതീതം എന്ന് പറയാം. ഏറ്റവും ഉയരം കൂടിയ ഗ്രോവുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെ നടന്ന് കാഴ്ചകൾ ആസ്വദിച്ച ശേഷം മറുതൽക്കലുള്ള ലിഫ്റ്റിലെത്തണം താഴെ ഇറങ്ങാൻ. ജീവിതത്തിലാദ്യമായി ചെറിയ പേടി അനുഭവപ്പെട്ടു. അതെ വയസ്സാവുകയാണെന്ന് മനസ്സ് ഓർമ്മിപ്പിക്കുന്നു. താഴെ ഇറങ്ങി. ടോയലറ്റിലൊന്ന് പോകണമെന്ന് തോന്നിയപ്പോൾ അതന്വേഷിച്ച് നടത്തം തുടങ്ങി. ആൾ പെരുമാറ്റകുറഞ്ഞ സ്ഥലങ്ങളിലൂടെയും ആർക്കും നിർഭയം നടക്കാം. ടൊയ്ലറ്റ് കണ്ടെത്തി. വൃത്തിയുള്ള മൂത്രപ്പുരകൾ സൗജന്യമായി ഉപയോഗിക്കുമ്പോഴൊക്കെ ഞാൻ, നമ്മുടെ നാട്ടിലെ  മൊഫ്യൂസൽ സ്റ്റസ്ന്റിലേയും പെരിന്തൽ മണ്ണ കെ എസ്‌ ആർ ടീസി യിലേയുമൊക്കെ കാശു കൊടുത്ത് ഉപയോഗിക്കുന്ന മൂത്രപ്പുരകളെ ഓർത്തു....
ഏട്ട് മണിയോടെ മടക്കയാത്ര തുടങ്ങി. ഇരുനില ബസ്സിനു മുകളിൽ ഇരുന്ന് നഗരം കാണണമെന്ന് തോന്നി യതിനാൽ മടക്കയാത്ര ബസ്സിലാകട്ടെ എന്ന് വെച്ചു. ബേഡോക്കിൽ ഇറങ്ങി ടാമ്പനീസിലേക്ക് ട്രൈൻ പിടിച്ചു. വീണ്ടു ലോയാങ്ങ് വാലിയിലേക്ക് ബസ്സിൽ.....  ഒമ്പതരകഴിഞ്ഞു വീടെത്തിയപ്പോൾ....
കൂടുതൽ ചിത്രങ്ങൾക്ക്:

https://photos.app.goo.gl/ykRkLn9aqonD02VP2

No comments: