Monday, August 26, 2013

എഴുതാത്തകഥയില്‍ നിന്ന് ...


ഒരു കുപ്പി വെള്ളവും ഒരു കുല മുന്തിരിയും ഈ കടം ഞാനെങ്ങിനെ വീട്ടും

ഞാന്‍ എന്റെ കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്നു 2001 ജൂണ്‍ ഒന്നാം തിയ്യതി. ജോലിസ്ഥലമായ് പെരുവണ്ണാമൂഴിയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക്... രാവിലെ പത്തു മണി കഴിഞ്ഞ് കാണും അങ്ങാടിപ്പുറത്ത് വെച്ച് ഞാനോടിച്ചിരുന്ന മാരുതി കാര്‍ ഒരു ലൈലന്‍ഡ് ലോറിയുടെ മുന്‍ ചക്രത്തില്‍ ഇടിച്ചു.ഓടിച്ചുകൊണ്ടിരിക്കേ ഞാന്‍ ഉറങ്ങിപ്പോയോ അതോ എനിക്ക് തലചുറ്റി യോ അല്ലാഹുവിന്നറിയാം.... ... എന്റെ വാരിയെല്ല് പൊട്ടി കരളിന്മേല്‍ കോര്‍ത്തു ആന്തര രക്ത ശ്രാവം തുടങ്ങി ... മകന്ന് പരിക്കൊന്നും ഇല്ലായിരുന്നു മകള്‍ക്കും ഭാര്യക്കും പരിക്കേറ്റു ഉടന്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ ഞാന്‍ മരിച്ചു പോകുമെന്ന അവസ്ഥ. എന്റെ കാറിന്നു പിറകില്‍ ഒരു ബൈകില്‍ രക്ഷകനുണ്ടായിരുന്നു അല്ലാഹു നിയോഗിച്ചവന്‍ ഇന്നും എനിക്ക് പേരറിയാത്തവന്‍ ഒരു ചെറുപ്പക്കാരന്‍... ഞൊടിയിടയില്‍ അയാള്‍ പിറകെ വന്ന ഒരു ജീപ്പ് തടഞ്ഞു ഓടിക്കൂടിയ നല്ലവരായ ആള്‍ക്കൂട്ടത്തിന്റെ സഹായത്താല്‍ എന്നെയും കുടുംബത്തെയും അതില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു എനിക്കു വേണ്ടതെല്ലാം ചെയ്തു. എന്റെ വസ്തു വകകളെല്ലാം ബദ്രമായി സൂക്ഷിക്കാന്‍ ഏര്‍പ്പാടുചെയ്തു ഐ സി യു വില്‍ കിടക്കുന്ന എനിക്കും വേറെ മുറിയില്‍ കിടക്കുന്ന എന്റെ മകള്‍ക്കും ഭാര്യക്കും വേണ്ടതെല്ലാം ചെയ്തു എന്റെ ബന്ധുക്കളെത്തിയപ്പോള്‍ അവരെ ഏല്പിച്ചു .... ഒരു മേജര്‍ ഓപ്പറേഷന്നു വിധേയനായിരുന്ന എനിക്കു ബോധം വരുന്നതു വരെ ഐ സി യു വിന്നു മുന്നില്‍ കാവല്‍ നിന്നു. ഞാന്‍ അപകട നില തരണം ചെയ്തു എന്നുറപ്പായപ്പോള്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കുറേ മുന്തിരിയുമായി എന്റെ ഭാര്യയുടെ മുറിയില്‍ ചെന്ന്അത് അവള്‍ക്കു കൊടുത്തിട്ടയാള്‍ പറഞ്ഞു ഭര്‍ത്താവിന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞു. ഇനി പേടിക്കാനില്ല .. ഞാന്‍ ഇനി പോകട്ടെ... സ്വന്തം പേരോ വിലാസമോ അയാള്‍ പറഞ്ഞില്ല. പരിഭ്രമിച്ചു പോയ എന്റെ ഭാര്യയോ മക്കളോ അതൊട്ടു ചോദിച്ചു മില്ല..
അയാള്‍ പോയി എന്റെ രക്തത്തിന്റെ പാടുകള്‍ അപ്പോഴും അയാളുടെ കുപ്പായത്തിലുണ്ടായിരുന്നു.. അയാള്‍ ജുമ അ ക്ക് പോകാനിറങ്ങിയതായിരുന്നു....ഇപ്പോള്‍ സമയം വൈകീട്ട് ആറ് മണി
അയാളോടൊപ്പം ഒരു പാടുപേര്‍ എന്നെ സഹായിച്ചിട്ടുണ്ട് അവരില്‍ ഒരാള്‍ എന്റെ നെ ഏല്പിച്ചിരുന്ന വിലാസ പ്രകാരം വിളിച്ച് നനദി പറഞ്ഞു മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചി ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു എല്ലാതെ എനിക്കെന്തു കഴിയും .....
ഒരു വയാഴവട്ടാക്കാലത്തിന്നു ശേഷം ഇന്ന് ഞാനതോര്‍ത്ത് പോയി പ്രാര്‍ത്ഥനയോടെ... അന്ന് പകടത്തില്‍ എന്നോടൊപ്പ മുണ്ടായിരുന്ന പത്നി ഇന്നില്ല.. പകരം മറ്റൊരാള്‍വന്നു മക്കള്‍ വലുതായി ..
ഇപ്പോഴോര്‍ക്കുന്ന് സ്വന്തം പേരുപോലും പറയാതെ .. നിസ്വാര്‍ത്ഥ സേവനം എങ്ങനെ എന്നെന്നെ പഠിപ്പിച്ച ആസഹോദരന്‍ ഇന്നെവിടെ യായിരിക്കും ... എവിടെ യാണെങ്കിലും അല്ലാഹു അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്നെ സഹായിച്ച എല്ലാവരേയും ..... മറ്റെല്ലാവരേയും

1 comment:

abduthai said...

ഇതു ഷെയര്‍ ചെയ്യാമായിരുന്നു