Sunday, November 20, 2022

സഹചാരി

നീ എത്തുമെന്നെനിക്കറിയാം. 
നീതിയുടെ ലോകത്തേക്കെന്നെ കൈപിടിച്ചുയർത്താൻ. നിശ്ചയമായും നീഎത്തുമെന്ന് എനിക്ക് നന്നായറിയാം....

ഇരയുടെ ദയാഹരിജികളൊന്നും പരിഗണിക്കാൻ നിനക്കനുവാദമില്ല എന്നും എനിക്കറിയാം എങ്കിലും നീ കേൾക്കണം 
മിന്നായം പോലൊരു മുന്നറിയിപ്പും കൂടാതെ
നീ വന്നേക്കരുത്. അവധിക്കൊരുപാട് മുന്നെ വന്ന് എന്നെ നീചുറ്റിക്കയും അരുത്....

ഒരു പാടു തവണ നീ എന്റെ ചാരെ വന്ന് തിരിച്ച് പോയതാണല്ലോ..,.
*************

അവനെപ്പോഴും എന്റെ കൂടെയുണ്ട് ....എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ക്ഷമയോടെ ഈശ്വരന്റെ കല്പന കാത്തുകൊണ്ട് നില്‍ക്കുന്ന അവന്റെ സാനിദ്ധ്യം ഞാനറിയുന്നുണ്ട്.
അമ്പത്തേഴു വര്‍ഷങ്ങള്‍ക്കിടെ, 
 കുഞ്ഞായിരിക്കേ തവളയെ കണ്ടു പേടിച്ചു ജ്വരം ബാധിച്ചപ്പോള്‍ 
ബാല്യത്തില്‍ രണ്ട്തവണ തറവാട്ടിലെ കുളത്തില്‍ മുങ്ങിത്താണപ്പോള്‍ 
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും താഴെവീണപ്പോള്‍ 
ആറളം ഫാമില്‍ വെച്ച് എന്നെ കടിച്ച  പാമ്പിന്റെ പല്ലുകള്‍ പാന്റ്റ്സിന്റെ ഇമ്മില്‍ കുടുങ്ങിയപ്പോള്‍ ഞാനോടിച്ച കാര്‍ പെരിന്തല്‍ മണ്ണയില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടി മുട്ടിയപ്പോള്‍ ഇതാ ഈ കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ വെച്ച് മോട്ടോറ്‌‌ സൈക്കിളിടിച്ച് താഴെവീണപ്പോള്‍ അപ്പോഴൊക്കെ ക്ഷമയോടെ ഒഴിഞ്ഞുനിന്ന അവന്റെ സാന്നിദ്ധ്യം എന്റെ ചാരേ ഞാന്‍ അനുഭവിച്ചതാണ്.... എന്ന് എവിടെവെച്ച് എങ്ങനെ അവന്‍ അവന്റെ ദൗത്യം പൂര്‍ത്ത്യാക്കും എന്ന് ചിന്ത പലപ്പോഴും എന്നെ ചകിതനാക്കുന്നു... സര്‍വ്വേശ്വരാ ഭയ മുക്തനായി നിന്നിലേക്കു തിരിച്ചുവരാന്‍ എന്നെ നീ അനുഗ്രഹിക്കേണമേ