Wednesday, October 28, 2015

ഹംസപ്പാക്കയും അലിക്കാക്കയും

എളാപ്പമാർ ഒരുപാടുണ്ടായിരുന്നു. ഒരു മൂത്താപ്പയും. വലിയ കൂട്ടുകുടുംബങ്ങളിലിത് സ്വാഭാവികം... മക്കളുടെ മേൽ എല്ലാവർക്കും അധികാരമുണ്ടായിരുന്നു. വികൃതികാണിച്ചാലും അനുസരണക്കേട് കാണിച്ചാലുമൊക്കെ ഇവരിലാരുടെ കോടതിയിൽ കേസെത്തിയാലും ശിക്ഷ ഉറപ്പായിരുന്നു. അടി ശകാരം പരിഹാസം തുടങ്ങി ഏതു ശിക്ഷയും വകുപ്പുകൾക്കനുസരിച്ച് വിധിച്ചിരുന്നു. പിതാവിനു പോലും മക്കളെ ശിക്ഷിക്കാനധിലാരമില്ലാത്ത ഇക്കാലം പോലെയായിരുന്നില്ല അത്. പലപ്പോഴും വീട്ടിലെ വേലക്കാരടക്കമുള്ളവർ ഫയൽ ചെയ്യുന്ന കള്ളക്കേസുകളിലും ശിക്ഷയേൽകേണ്ടി വരികയാൽ പലപ്പോഴും പിടികൂടിയ അരക്ഷിത ബോധം മൂലം എന്നിൽ പതുക്കെ പതുക്കെ ഒരു റിബൽ മെന്റാലിറ്റി രൂപപ്പെട്ടുവരികയായിരുന്ന കാലം... ഈകാലത്തു തന്നെയായിരുന്നു ഉമ്മായുടെ മരണവും... കൗമാരം എന്നാൽ ചെക്കന്മാർ കേടുവന്നു പോകുന്ന കാലം എന്നാണ് പറയുന്നത്. അംഗീകാരവും പ്രോത്സാഹനവും സാന്ത്വനവുമൊക്കെ അത്യാവശ്യമായി വരുന്ന കാലം. കുടുംബത്തിലെ പ്രധാന കുരുത്തം കെട്ടവൻ എന്ന പട്ടത്തിനുള്ള പരിശ്രമത്തിന്റെ കാലം. എന്റെ ഈ പരിണാമ ഘട്ടത്തിൽ എനിക്ക് ഈശ്വരൻ അനുഗ്രഹിച്ചരുളിയ രണ്ടു എളാപ്പമാരാണ് എന്റെ ഹംസപ്പ കാക്കയും ( Hamsa Hamza Palliparambil​) അലിക്കാക്കയും( Hyder Ali Vayyattukavil​) എന്നെക്കാൾ മൂത്തവരായിരുന്നിട്ടും അവരെന്നോട് കൂട്ടുകാരനോടെന്ന പോലെ പെരുമാറി, സിനിമകൾ കാണിച്ചുതന്നു. കഥകൾ പറഞ്ഞുതന്നു. പല യാത്രകളിലും കൂടെ കൂട്ടി.റെയിലോരങ്ങളിലൂടെ, നിളയുടെ തീരങ്ങളിലൂടെ ഒക്കെ സായാഹ്ന സവാരികൾക്ക് കൊണ്ട് പോയി...
അപൂർവ്വം സന്ദർഭങ്ങളിൽ ശാസിക്കുകയും ചെയ്തു.                    അമിത ശാസനകൊണ്ട് നഷ്ടപ്പെടുകയായിരുന്ന എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇവരുടെ പ്രോത്സാഹനം നിശ്ചയമായും എന്നെ സഹായിച്ചിട്ടുണ്ട് എന്ന് നിറഞ്ഞമനസോടെ ഓർക്കുന്നു. മുതിർന്നവരിൽ നിന്നുകിട്ടുന്ന പരിഗണനയും പ്രോത്സാഹനവും കൗമാരക്കാരുടെ വ്യക്തിത്വ വികാസത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നതിന്നു സാക്ഷിയാണു ഞാൻ. എന്നെ നിരന്തരം  ശാസിച്ചിരുന്ന മറ്റുള്ള മുതിർന്നവരും എന്റെ ഗുണം മാത്രം കാംക്ഷിച്ചവരായിരുന്നു എന്ന് ഞാൻ വൈകിയാണെങ്കിലും  തിരിച്ചറിഞ്ഞിരിക്കുന്നു. സർവ്വേശ്വരൻ അവരെയെല്ലാം അനുഗ്രഹിക്കുമാറാകട്ടേ...

2001 ജൂൺ ഒന്ന്

2001 ജൂൺ ഒന്ന്‌...
ഡോക്റ്റർമാരടക്കം ഒരു പാടു പേർ, സ്റ്റ്രെച്ചറിൽ അവരെന്നെ ഉന്തിക്കൊണ്ടു പോവുകയായിരുന്നു വേഗത്തിൽ. കൂടെ എന്റെ മകനുമുണ്ടായിരുന്നു.ഓപറേഷൻ തിയെറ്റർ എന്നെഴുതിയേടത്ത് അവർ നിന്നു. അവിടെ മറ്റു ഡോക്റ്റർമരും നഴ്സുമാരുമുണ്ടായിരുന്നു..
ഒരുഡോക്റ്റർ എന്റെ അടുത്തു വന്നു. എന്റെ പേരു ചോദിച്ചു ... മറുപടിക്കു ശേഷം ഞാൻ ചോദിച്ചു "എനിക്കെന്താണു പറ്റിയിരിക്കുന്നത്?". കാറപകടത്തിൽ താങ്കളുടെ വാരിയെല്ലു പൊട്ടി കരളിൽ കോർത്തിരിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ട്. ഞാൻ ചോദിച്ചു എനിക്ക് ഒരു ഡോസ് ആർണിക്ക 200 എന്ന ഹോമിയോ മരുന്നു വാങ്ങിച്ചു തരാമോ.ആന്തരിക രക്തശ്രാവത്തിനു വളരെ നല്ലതാണ്‌. ഡോക്റ്റർ ചോദിച്ചു അബൂബക്കർ ഹോമിയോ ഡോക്റ്ററാണോ ?. ഞാൻ പറഞ്ഞു, "No I am not a Homoeo Dactor but I know Homoeopathy". ഡോക്റ്റർ പറഞ്ഞു താങ്കളൊരു ഡോക്ക്റ്ററല്ല. ഞങ്ങൾക്ക് ഹോമിയോപ്പതിയൊട്ട് അറിയുകയുമില്ല. പിന്നെ ഞങ്ങളെങ്ങനെ താങ്കൾക്ക് ഹോമിയോ മരുന്ന് തരും ? പരിശോധന തുടരവേ അവരെന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. " ഞാൻ ഐ ഐ എസ് ആർ എന്ന സ്ഥാപനത്തിൽ ഫാം സൂപ്രണ്ടാണ്‌. എന്റെ വീട് പട്ടാമ്പിയിലാണ്‌. പെരുവണ്ണാമൂഴിയിലാണു ജോലി. ഹെഡാഫീസ് കോഴിക്കോടാണ്‌. അവരുടെയെല്ലാം ഫോൺ നമ്പർ ഞാൻ പറഞ്ഞുകൊടുത്തു. അവരെയെല്ലാം വിവരമറിയിക്കണം. ഇത് പ്രൈവറ്റ് ആശുപതിയാണെന്നറിയുന്നതു കൊണ്ട്‌പറയുകയാണ്‌.
അവർ വരാൻ കാത്തു നില്കരുത്. പൈസയുടെ കാര്യത്തിൽ ബേജാറാകണ്ട. എന്റെ കാറിന്റെ ബൂട്ടിലെ ബാഗിൽ ചെക്ക് ബുക്കുണ്ട്‌ഞാനൊപ്പിട്ടു തരാം. അപ്രോപ്രിയേറ്റായതു ചെയ്യുക. ആരുടേയും സമ്മതത്തിനു കാത്തു നില്കണ്ട. എന്റെ മകൻ കൂടെ യുണ്ടല്ലോ. പോരാത്തതിന്ന്‌ എനിക്കു ബോധവുമുണ്ട് ഞാൻ വേണമെങ്കിൽ ഒപ്പിട്ടു തരാം...
അപ്പോഴേക്കും എവിടെ നിന്നോ ഹോമിയോ മരുന്നു മായി ശാഫിയെത്തി. എന്റെ വായിലിട്ടു താരാൻ ശ്രമിക്കവേ അവനെ വിലക്കിയ നഴ്സിനെ ഡോക്റ്റർ തടഞ്ഞു... ഞാൻ ആർണിക്ക 200 കഴിക്കുകയും ചെയ്തു.
കൂട്ടത്തിൽ പ്രധാനി എന്നു തോന്നിച്ച ഡോക്റ്റർ പറഞ്ഞു അങ്ങനെയാണെങ്കിൽ നമുക്ക് വൈകിക്കേണ്ട... അവരെന്നെ തിയേറ്ററിനകത്തേക്കെത്തിച്ചു. ടേബിളിലേക്ക് മാറ്റുമ്പോൾ ഒരു ഡോക്റ്റർ പറഞ്ഞു അബൂബക്കർ പേടിക്കേണ്ട. ഞാൻ പറഞ്ഞു പേടിയൊന്നു മില്ല ഡോക്റ്റർ ഈശ്വരൻ വെച്ചതിനപ്പുറമൊന്നും മനുഷ്യർക്കെത്താനില്ല എന്ന് വിശ്വസിക്കുന്നവനാണു ഞാൻ. എങ്കിലും എന്റെ മനസൊന്ന് പിടഞ്ഞു. വിവാഹപ്രായമെത്തിയ മകൾ പ്രാപ്തിയെത്തിയിട്ടില്ലാത്ത മകൻ സ്വന്തമായൊന്നും തന്നെ സമ്പാദിച്ചില്ല. വീടു വെക്കാൻ എടുത്ത കടം ബാക്കി,ഇവരെന്നെ ഉറക്കാൻ പോകുന്ന ഈ ഉറക്കത്തിൽ നിന്നും ഞാനുണർന്നില്ലെങ്കിൽ .....എന്റെ മക്കളുടെ ഗതിയെന്തായിരിക്കും.
പെട്ടന്നു തോന്നി ,ഒരുപക്ഷേ ഞാനില്ലെങ്കിൽ എന്റെ മക്കൾ ഇതിനെക്കാൾ നല്ലനിലയിൽ ജീവിക്കുമായിരിക്കും. അവരെ സൃഷ്ടിച്ചതു ഞാനല്ലല്ലോ...
മുഖത്തേക്ക് താഴ്ന്നു വരുന്ന അനസ്തീഷ്യ മാസ്കിനെ നോക്കി... ഞാൻ ആയത്തുൽ കുർശി ഉരുവിടാൻ തുടങ്ങി "അല്ലാഹു ലാ ഇലാഹ് ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം .... ഒരുവട്ടം ചൊല്ലിയെന്നു തോന്നുന്നു രണ്ടാമതെ തവണ ഒരു " ല "യിൽ എന്റെ നാവുടക്കി ....
മണികൂറുകൾക്കു ശേഷം അബൂബക്കർ കണ്ണു തറക്ക് നാവു നീട്ട് എന്ന് അനസ്തീഷ്യ ചെയ്ത ഡോ ക്റ്ററൂടെ വിളി കേൾക്കുമ്പോൾ എന്റെ നാവു ല ല ല എന്ന് ചലിച്ചുകൊണ്ടിരിക്കയായിരുന്നു എന്നെനിക്ക് തോന്നി....
അങ്ങനെ വീണ്ടും ഞാനുണർന്നു...ഐ സിയു വിന്റെ ചില്ലു ജാലകത്തിലൂടെ ആകാംക്ഷയോടെ എന്നെ നോക്കിക്കൊണ്ടു നില്കുകയായിരുന്ന ബന്ധു മിത്രാദികളെ ഞാൻ കണ്ടു ...
പിന്നീട് രാവിലെ എന്നോട് സംസാരിച്ച ഡോക്റ്റർ വന്നു ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു ഞങ്ങൾ അപ്രോപ്രിയേറ്റായതു മാത്രമേ ചെയ്തിട്ടുള്ളൂ... ഞങ്ങളതു റിക്കഡു ചെയ്തിട്ടുണ്ട് താങ്കൾക്കു വേണമെങ്കിൽ കാണാം.
"ഞാൻ പറഞ്ഞു വേണ്ട ഡോക്റ്റർ നന്ദി. താങ്ക് യൂ വെരിമച്ച്.."
അഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു. പെരുവണ്ണാമൂഴി യിലെ കോർട്ടേഴ്സിൽ വന്ന് വിശ്രമിക്കാനായിരുന്നു. തീരുമാനം. ഉപ്പായുടെ ആരോഗ്യനില എനിക്ക് പറ്റിയ അപകടം അറിയിക്കാൻ പറ്റാത്താതസ്യിരുന്നതിനാലായിരുന്നു ആ തീരുമാനം. സുഹൃത്ത് മനോജ് സ്വന്തം കാറുമായി വന്ന് എന്നെ കൊണ്ടു പോയി. വീട്ടിൽ ചെന്ന് മരുന്ന് പൊതിയെടുത്ത് നോക്കി. വേദനാ സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ പിന്നെ വിറ്റാമിൻ ഗുളികക്കളും. ഞാൻ അന്നുതന്നെ എന്റെ സുഹൃത്തും ഹോമിയോ വിദഗ്ദനുമായ സോമനാഥൻ ഡോറ്ററുമായി ചർച്ച ചെയ്ത് ഹോമിയോയിലേക്ക് മാറി. ഒരുമാസം കൊണ്ട് തീർത്തും സുഖമായി. ഞാൻ നേരിട്ട് പെരിന്തൽ മണ്ണയിൽ പോയി റിപ്പെയർ ചെയ്ത കാർ സ്വയം ഓടിച്ച് കൊണ്ട് പോരികയും ചെയ്തു.