Thursday, April 26, 2018

പാലപോയ ചൈതാൻ

പാലക്കാട്ടിലെ പാലമരങ്ങളൊക്കെ വെട്ടിയതിന്റെ ശേഷം പാലമരങ്ങളിൽ കുടിയിരുന്നിരുന്ന ചെയ്താന്മാർ വലിയ വിഷമത്തിലായി  അവർ കാടുവിട്ട് നാട്ടിലേക്ക് കുടിയേറി... കാടിനോടുള്ള സ്നേഹം കൊണ്ട് അവശേഷിച്ച ഒരു പാലയിൽ കുടിയിരുന്ന, ചൈതാന്മാരുടെ നേതാവിനു വലിയ സങ്കടമായി.... ചെയ്താന്മാരാണെങ്കിലും അയൽ വാസികളായിരുന്നല്ലോ വിട്ടുപോയത്.
അങ്ങനെ ഒരുദിവസം നാട്ടിൽ നിന്നും വന്ന ഒരു കുട്ടിച്ചൈത്താനോട് നേതാവ്  ചോദിച്ചു കാടുവിട്ട് പോയതിനു ശേഷം കാണാനേയില്ലല്ലോ... എന്താടാ നാട്ടിലെ മനുഷ്യർക്കിടിയിൽ ഇത്രക്ക് സുഖമാണോ, താമസ സൗകര്യമൊക്കെ എങ്ങനെ?. കുട്ടിച്ചൈതാൻ പറഞ്ഞു" അതൊന്നും പറയേണ്ടന്റെ നേതാവേ, നാട്ടിലിപ്പോൾ  ഇവിടത്തേക്കാൾ സുഖമാണ്. ഇപ്പോൾ അവർക്ക് മനുഷ്യരുടെ കോലമേയുള്ളൂ മനസ് നമ്മുടേതു പോലെത്തന്നെ. ദുഷ്ടത്തരമൊക്കെ അവരുടെ അടുത്തു നിന്നു പഠിക്കണം. അച്ഛന്റെ ജോലികിട്ടാൻ അയാളെ കൊല്ലുന്നമകൻ, കള്ളുകുടിക്കാൻ കാശുകൊടുക്കാത്തതിനു അമ്മയെ കൊല്ലുന്ന മകൻ, ദുർ നടപ്പ് ചോദ്യം ചെയ്ത അച്ഛൻ തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് കേസുകൊടുക്കുന്ന മകൾ, പന്ത്രണ്ടു വയസായ മകളെകൊണ്ട് പെൺ വാണിഭം നടത്തുന്ന  മാതാപിതാക്കൾ, സ്വത്തെല്ലാം എഴുതി വാങ്ങിയശേഷം മാതാപിതാക്കളെ നടതള്ളുന്ന മക്കൾ  അങ്ങനെ എത്രയെത്ര രസകരമായ ആചാരങ്ങൾ, മനുഷ്യരിപ്പോ പണ്ടത്തെ പോലൊന്ന്വല്ലന്നേയ്.  അവരങ്ങു പുരോഗമിച്ചുപോയില്ല്യോ നേതാവേ..!
നേതാവു പറഞ്ഞു കേട്ടീട്ടു കൊതി യാകുന്നൂ... ഞാനും പോന്നാലോ താമസ സൗകര്യം പ്രശ്നാവ്വ്വോ...ഒന്നും പേടിക്കാനില്ല നേതാവേ ...കട്ടും കവർന്നും പറ്റാത്തവര്  പലിശക്ക് മേടിച്ചും എത്രയെത്ര കൂറ്റൻ കെട്ടിടങ്ങളാ കെട്ടിയിട്ടിരിക്കുന്നത്. ഒരോന്നിനും എട്ടും പത്തും മുറികൾ താമസക്കാർ ഒന്നോ രണ്ടോ... പിന്നെ പ്രവാസികൾ കെട്ടിയിട്ട കൊട്ടാരങ്ങൾ അവയിൽ കൊല്ലത്തിലൊരിക്കലോ മറ്റോ നാലുദിവസം ആൾപാർപുണ്ടായാലായി ബാക്കി കാലം നമുക്കുതന്നെയല്ലേ...
ന്നാ ഞ്ഞ് വൈകിക്കിണില്ല്യ... നീ നിക്ക് ഞാനും പുറപ്പെടാം ...