"പ്രണയം നടിച്ച് ജിഹാദ്
മാരീചനായി വരുന്നു കുഞ്ഞുങ്ങളേ…
കരുതുക, കരുതുക, കരുതിയിരിക്കുക
കുരുതിയായിത്തീരാതെ കരുതിയിരിക്കുക..."
ഇടത് വിപ്ലവകവി വയലാർ ശരത് ചന്ദ്രവർമ്മ എഴുതി അനിൽ പനച്ചൂരാൻ ബി ജെ പി യുടെ ജനരക്ഷായാത്രക്ക് വേണ്ടി ആലപിച്ച വരികൾ.....
മാരീചൻ എന്നാലാരാ...കാക്കാ പണ്ഡിതന്മാർക്ക് വല്ലതും പിടികിട്ട്യോ...
നമ്മുടെ രാമന്റെ ഭാര്യ സീതയെ അറിയ്വോ?. അവരൊന്നിച്ച് കാട്ടിൽ കഴിയേണ്ടി വന്നകാലം. രാവണന്ന് സീതിയെ കട്ടുകൊണ്ടു പോകാനുളള പൂതി കലശലായി. പറഞ്ഞിട്ടെന്താ...ഒന്നൊറ്റക്ക് കിട്ടണ്ടേ, എപ്പൊ നോക്ക്യാലും സീതയുടെ കൂടെ രാമനുണ്ടാകും. പരിസരത്ത് ചുറ്റിയും പറ്റിയും ലക്ഷ്മണനും... ഇവരെ സീതയുടെ പരിസരത്തു നിന്നകറ്റിയാലേ രാവണന്റെ പദ്ധതി വിജയിക്കൂ. പല പണിയും നോക്കി ഉരലുഴിഞ്ഞിട്ട കോഴിയേപോലെ എപ്പോഴും രാമൻ കൂടെ. പർണ്ണശാലയുടെ പരിസരത്ത് കാവലാളായി ലക്ഷ്മണനും. അവസാനം രാവണനൊരു വേലയൊപ്പിച്ചു. തന്റെ പരിചാരകനായ മാരീചൻ എന്ന രാക്ഷസനെ ഒരു പുളളി മാനിന്റെ വേഷത്തിൽ കാട്ടിലേക്കയച്ചു.... വളളിക്കുടിലിന്റെ അടുത്ത് മേഞ്ഞു നടക്കുന്ന മാനിനെകണ്ട് സീതക്ക് കൗതുകമോ കൊതിയോ തോന്നുന്നു. പിടിച്ച് കൊടുത്തേ പറ്റൂ എന്ന് വാശി. അതു പിന്നെ അങ്ങനെയാണല്ലോ....
രാമൻ ലക്ഷ്മണനെ സീതക്ക് കാവൽ നിർത്തി അമ്പും വില്ലുമെടുത്ത് മാനിന്റെ പിറകേ കൂടി. എയ്തു പിടിക്കാനുള്ള ശ്രമത്തിൽ നിന്നും വളർത്താനല്ല തിന്നാനായിരുന്നൂ എന്നു വേണം ഊഹിക്കാൻ. ദൂരെയെത്തി കാണാമറയത്തെത്തി. രാമൻ അമ്പെയ്തു. അമ്പുകൊണ്ട മാരീചൻ രാമന്റെ ശബ്ദത്തിൽ നിലവിളിച്ചു. രാമനപകടം പറ്റി എന്ന് വിശ്വസിച്ച സീത ഉടൻ ചെന്ന് രാമനെ സഹായിക്കാൻ ലക്ഷ്മണനോട്
ആവശ്യപ്പെടുന്നു. ഒരുകാരണവശാലും സീതയെ വിട്ടു പോകരുത് എന്ന ആജ്ഞ ഓർത്ത് പോകാൻ മടിച്ച ലക്ഷ്മണനെ സീത ശാസിച്ച് അയക്കുന്നു. സീത ഒറ്റക്കായ തക്കത്തിന്ന് രാവണൻ സീതയെ റാഞ്ചി ലങ്കയിലേക്ക് പ റക്കുകയും ചെയ്യുന്നു.
ഇപ്പോ മനസിലായോ വിപ്ലവ കവിതയുടെ സാരം....