Tuesday, August 28, 2018

കണ്ടറിയുന്നവർ

ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
*********************************************************************************************
ഖാലിദ്  കച്ചവടത്തിന്നു പോയതായിരുന്നു. തന്റെ ഒട്ടകപ്പുറത്ത് ചരക്കുകളെല്ലാം കയറ്റി മരുഭൂമിയിലൂടെ. വെയിലു മൂത്തതോടെ അയാൾടെ  മരുഭൂമിയുടെ അതിരിൽ  ഒരു മരത്തണലിലെത്തി. നല്ല ചൂടും ക്ഷീണവും ഇനിവെയിൽ ചാഞ്ഞിട്ടാകാം യാത്ര എന്നു വെച്ച്  ഒട്ടകത്തെ ഒരുകുറ്റിയിൽ കെട്ടി അയാൾ തണലിൽ തലചായ്ച്ചു. ക്ഷീണംകുണ്ടെത്രനേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നു നോക്കിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു... തന്റെ ഒട്ടകത്തെ അവിടെയൊന്നും കാണാനില്ല. അത് കെട്ട് പോട്ടിച്ച് പോയിരുന്നു. ബേജാറോടെ അയാൾ മരുഭൂമിയിലൂടെ ഒട്ടകതെരഞ്ഞലയാൻ തുടങ്ങി. ദുഖവും ഭയവും നിരാശയും അയാളെ തളർത്തി. കുറേദൂരം ചെന്നപ്പോൾ ഒരാൾ ആവഴി വരുന്നു. അദ്ദേഹത്തോട് ചോദിക്കാമെന്നു കരുതി ഖാലിദ് കാത്തുനിന്നു. അടുത്തത്തും മുമ്പു തന്നെ അയാൾ‌കാലിദിനെ അഭിവാദ്യം ചെയ്തിട്ടു ചോദിച്ചു താങ്കളുടെ ഒട്ടകത്തെ കാണാനില്ല അല്ലേ.. ഉത്സാഹത്തോടെ ഖാലിദ് പറഞ്ഞു അതെ...
അതിന്‌ ഒരു കണ്ണിന്‌ കാഴ്ചയില്ല അല്ലേ ?
അപരൻ വീണ്ടും ചോദിച്ചു.. ഒരു പല്ല് പൊഴിഞ്ഞതാണ്‌ അല്ലേ
അതെ സഹോദരാ എവിടെ എന്റെ ഒട്ടകം ദയവു ചെയ്ത് പറയൂ...
വീണ്ടും ചോദ്യം അതിന്റെ പുറത്ത് പഞ്ചസാരച്ചാക്കായിരുന്നു അല്ലേ ..
ഇത്രയും കേട്ടപ്പോൾ‌ഖാലിദിന്‌ ക്ഷമകെട്ടു അപരിചിതൻ തന്റെ ഒട്ടകത്തെ കണ്ടിട്ടും തന്നെ കളിപ്പിക്കുകയാണെന്ന് അയാൾ ധരിച്ചു.
അപരിചിതൻ ശാന്തനായി പറഞ്ഞു ഞാൻ കണ്ടിട്ടില്ല...
ഖാലിദിനു ദേഷ്യം വന്നു തന്റെ ഒട്ടകത്തിന്റെ എല്ലാ ലക്ഷണങ്ങളും കൃത്യമായി പറയുന്ന ഈ മനുഷ്യൻ തന്റെ ഒട്ടകത്തെ മോഷ്ടിച്ചിരിക്കുന്നു എന്നുറപ്പിച്ചു അയാളുമായി വഴക്കുതുടങ്ങി...
വഴക്കു മൂത്ത് അടിപിടിയോളമെത്തിയപ്പോൾ അതുവഴി വന്നവർ അവരെ ഞ്യായാധിപതിയുടെ സദസിലെത്തിച്ചു.
ഖാലിദു പറഞ്ഞു ഭഹുമാന്യരേ ഞാൻ കെട്ടിയിട്ടിരുന്ന ഒട്ടകത്തെ ഇയാൾ മോഷ്ടിച്ചിരിക്കുന്നു.
ഞ്യായാധിപൻ ആവലലാദികൾ മുഴുവൻ കേട്ടുകഴിഞ്ഞ് യാത്രക്കാരനോടു ചോദിച്ചു....
താങ്കളെങ്ങനെയാണ്‌ ഖാലിദിന്റെ ഒട്ടകത്തിന്റെ അടയാളങ്ങൾ‌ഇത്രയും കൃത്യമായി മനസിലാക്കിയത്....
അയാൾ പറഞ്ഞു അമീർ ഞാൻ വരുന്ന വഴിക്ക് ഒരൊട്ടകം മേഞ്ഞതിന്റെ അടയാളങ്ങൾ‌കണ്ടു അത് വഴിയുടെ ഒരു വശത്തുള്ള ചെടികളിൽ നിന്നു മാത്രമേ തിന്നിട്ടുണ്ടായിരുന്നു എന്നതിനാൽ അതിന്റെ ഒരു കണ്ണിനു കാഴ്ചയില്ല എന്നും ഇലകൾ കടിച്ച പാടുകളിൽ നിന്നും അതിന്‌ ഒരു പല്ല്‌ ഇല്ല എന്നും മനസിലാക്കി. കൂടാതെ നിലത്ത് ധാരാളം ഉറുമ്പുകൾ പഞ്ചസാരത്തരികൾ കൊണ്റ്റു പോകുന്നതുകണ്ടതുകൊണ്ട് ഒട്ടകത്തിന്റെ പുറത്തെ ചാക്കിൽ നിന്നും പൊഴിഞ്ഞതാകാമെന്നൂഹിക്കുകയും ചെയ്തു..
മേഞ്ഞ ഒട്ടകം ഇയാളുടേതുതന്നെയാണെന്നുറപ്പുവരുത്താൻ ഞാനീ അടയാളങ്ങൾ പറഞ്ഞപ്പോൾ അയാൾ‌ഞാനതിനെ കണ്ടിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ്‌. ഞാൻ ദൈവത്തെപിടിച്ചാണയിട്ടിട്ടും ഇയാളെന്നെ വിശ്വസിച്ചില്ല.
അമീറിനു കാര്യം മനസിലായി. അദ്ദേഹം ഖാലിദിനോടു പറഞ്ഞു
ഖാലിദ്... ചിലർ നേരിട്ടു കണ്ട് മനസിലാക്കുന്നു... ചിലർ അടയാളങ്ങളിൽ നിന്നു മനസിലാക്കുന്നു. മറ്റുചിലർ ഒരു നിലക്കും മനസിലാക്കുന്നുമില്ല. നിന്റെ സഹോദരനെ തെറ്റിദ്ധരിച്ച നേരം നീ അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞ വഴിക്ക് തെരഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ നിന്റെ ഒട്ടകത്തെ കിട്ടിയിട്ടുണ്ടാകുമായിരുന്നു...
വേഗം പോയി അതിനെ തെരഞ്ഞു പിടിക്ക്
*******************************************************************************************
ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................

Monday, August 13, 2018

വിട പറയും മുമ്പേ

ഒരു മാസത്തിനു ശേഷം ഇന്നലെ ജോലിക്കു തിരിച്ചെത്തി. നാല്പതു വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു നോമ്പുകാലം മുഴുവൻ വീട്ടിൽ നില്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി കഴിഞ്ഞുപോയി. മഴ കുറഞ്ഞിരിക്കുന്നു. ഒരുപാടു നേരം ഫാമിലൂടെ ഒറ്റക്കു നടന്നു. മരണം നിശ്ചയിക്കപ്പെട്ട ഒരു മനുഷ്യനെപ്പോലെ. ഈ കാഴ്ചകളും അനുഭൂതികളും എനിക്ക് അന്ന്യമാകാൻ പോവുകയാണ്‌. ഇനി കേവലം ഇതാ എന്നു പറയുമ്പോഴേക്കും തീർന്നു പോകാവുന്ന നാലു മാസങ്ങൾ മാത്രം ബാക്കി. മലകൾക്കുമേൽ പൊന്നൊളി പരത്തിക്കൊണ്ടു പിൻവാങ്ങുന്ന സൂര്യൻ. നീല വാനിലൂടെ കിഴക്കോട്ടോഴുകി കുറ്റ്യാടിമലകൾക്കപ്പുറം മറയുന്ന പഞ്ഞിക്കെട്ടുപോലുള്ള ശുഭ്രമേഘങ്ങൾ. നടാടെ കാണുന്ന ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ ഈ പ്രദേശത്തെ കാണുകയാണ്‌. 1982 തൊട്ടിന്നോളം അനുഭവിച്ചിട്ടില്ലാത്ത അവാച്യമായ അനുഭൂതിയോടെ ഞാനെന്റെപരിസരത്തെ നോക്കിക്കണ്ടു. പ്രകൃതിയോടു സം‌സാരി ക്കാറുണ്ടായിരുന്ന ബേപ്പൂർ സുലത്താനെ ഓർത്തുകൊണ്ടു ഞാൻ ഞാൻ പറഞ്ഞു മലകളേ മരങ്ങളേ തരുലതാദികളേ പന്നി തൊട്ട് ആനവരെയുള്ള പക്ഷി മൃഗാതികളേ‌ ഞാൻ മലയിറങ്ങുകയാണ്‌.... കർത്തവ്യ നിർവ്വഹണത്തിനിടെ ഞാൻ നിങ്ങളോടൂ ചെയ്തു പോയ ദ്രോഹങ്ങൾ പൊറുക്കുക... എനിക്കു പൊറുത്തു തരാൻ പ്രാർത്ഥിക്ക യും ചെയ്ക. ആറു മണികഴിഞ്ഞു ഞാനെന്റെ പർണ്ണശാലയുടെ ഏകാന്തതയിലേക്കു പ്രവേശിച്ചപ്പോൾ.അടുത്ത കോട്ടേഴ്സിലുള്ള വർ സ്ഥലത്തില്ല. പുല്ലു പായുംതലയിണയും ചിതലെടുത്തിട്ടില്ല. നേരത്തെ കിടന്നു... പതിവിനു വിപരീതമായി മൂന്നു മണിക്കുണർന്നു. നിലാവസ്തമിച്ചിരിക്കുന്നു നല്ല ഇരുട്ടാണ്‌. ചീവീടുകളുടെ സ്വരം കേൾക്കാം അപൂർവ്വം രാക്കിളികളുടെ കരച്ചിലും. പുതപ്പു വലിച്ച് തലയിലൂടെയിട്ട്  വീണ്ടും സന്ധ്യക്കനുഭവിച്ച നിർവൃതിയെ തിരുച്ചു പിടിക്കാൻ ശ്രമിക്കവേ പായിൽ കമഴ്ന്നു കട്ടിൽ പലകയോടു നെഞ്ചു ചേർത്ത്‌ കിടക്കുന്നതുകൊണ്ടാകാം, ഇപ്പോൾ എനിക്ക് എന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി കേൾക്കാം ഒരു നാഴിക മണിയുടെ സ്പന്ദനധ്വനിപോലെ ക്രമമായ താളത്തിൽ... ഡബ് ലബ് ഡബ് ലബ് .....  അറുപതോളം വർഷങ്ങളായി തളരാതെ അവൻ പണിെടുക്കയാണ്‌‌... വിശ്രമത്തിനുളള കല്പനയും കാത്ത്.

നീതി നന്മ വിട്ടുവീഴ്ച

ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു.
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു.
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com