Tuesday, August 28, 2018

കണ്ടറിയുന്നവർ

ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
*********************************************************************************************
ഖാലിദ്  കച്ചവടത്തിന്നു പോയതായിരുന്നു. തന്റെ ഒട്ടകപ്പുറത്ത് ചരക്കുകളെല്ലാം കയറ്റി മരുഭൂമിയിലൂടെ. വെയിലു മൂത്തതോടെ അയാൾടെ  മരുഭൂമിയുടെ അതിരിൽ  ഒരു മരത്തണലിലെത്തി. നല്ല ചൂടും ക്ഷീണവും ഇനിവെയിൽ ചാഞ്ഞിട്ടാകാം യാത്ര എന്നു വെച്ച്  ഒട്ടകത്തെ ഒരുകുറ്റിയിൽ കെട്ടി അയാൾ തണലിൽ തലചായ്ച്ചു. ക്ഷീണംകുണ്ടെത്രനേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നു നോക്കിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു... തന്റെ ഒട്ടകത്തെ അവിടെയൊന്നും കാണാനില്ല. അത് കെട്ട് പോട്ടിച്ച് പോയിരുന്നു. ബേജാറോടെ അയാൾ മരുഭൂമിയിലൂടെ ഒട്ടകതെരഞ്ഞലയാൻ തുടങ്ങി. ദുഖവും ഭയവും നിരാശയും അയാളെ തളർത്തി. കുറേദൂരം ചെന്നപ്പോൾ ഒരാൾ ആവഴി വരുന്നു. അദ്ദേഹത്തോട് ചോദിക്കാമെന്നു കരുതി ഖാലിദ് കാത്തുനിന്നു. അടുത്തത്തും മുമ്പു തന്നെ അയാൾ‌കാലിദിനെ അഭിവാദ്യം ചെയ്തിട്ടു ചോദിച്ചു താങ്കളുടെ ഒട്ടകത്തെ കാണാനില്ല അല്ലേ.. ഉത്സാഹത്തോടെ ഖാലിദ് പറഞ്ഞു അതെ...
അതിന്‌ ഒരു കണ്ണിന്‌ കാഴ്ചയില്ല അല്ലേ ?
അപരൻ വീണ്ടും ചോദിച്ചു.. ഒരു പല്ല് പൊഴിഞ്ഞതാണ്‌ അല്ലേ
അതെ സഹോദരാ എവിടെ എന്റെ ഒട്ടകം ദയവു ചെയ്ത് പറയൂ...
വീണ്ടും ചോദ്യം അതിന്റെ പുറത്ത് പഞ്ചസാരച്ചാക്കായിരുന്നു അല്ലേ ..
ഇത്രയും കേട്ടപ്പോൾ‌ഖാലിദിന്‌ ക്ഷമകെട്ടു അപരിചിതൻ തന്റെ ഒട്ടകത്തെ കണ്ടിട്ടും തന്നെ കളിപ്പിക്കുകയാണെന്ന് അയാൾ ധരിച്ചു.
അപരിചിതൻ ശാന്തനായി പറഞ്ഞു ഞാൻ കണ്ടിട്ടില്ല...
ഖാലിദിനു ദേഷ്യം വന്നു തന്റെ ഒട്ടകത്തിന്റെ എല്ലാ ലക്ഷണങ്ങളും കൃത്യമായി പറയുന്ന ഈ മനുഷ്യൻ തന്റെ ഒട്ടകത്തെ മോഷ്ടിച്ചിരിക്കുന്നു എന്നുറപ്പിച്ചു അയാളുമായി വഴക്കുതുടങ്ങി...
വഴക്കു മൂത്ത് അടിപിടിയോളമെത്തിയപ്പോൾ അതുവഴി വന്നവർ അവരെ ഞ്യായാധിപതിയുടെ സദസിലെത്തിച്ചു.
ഖാലിദു പറഞ്ഞു ഭഹുമാന്യരേ ഞാൻ കെട്ടിയിട്ടിരുന്ന ഒട്ടകത്തെ ഇയാൾ മോഷ്ടിച്ചിരിക്കുന്നു.
ഞ്യായാധിപൻ ആവലലാദികൾ മുഴുവൻ കേട്ടുകഴിഞ്ഞ് യാത്രക്കാരനോടു ചോദിച്ചു....
താങ്കളെങ്ങനെയാണ്‌ ഖാലിദിന്റെ ഒട്ടകത്തിന്റെ അടയാളങ്ങൾ‌ഇത്രയും കൃത്യമായി മനസിലാക്കിയത്....
അയാൾ പറഞ്ഞു അമീർ ഞാൻ വരുന്ന വഴിക്ക് ഒരൊട്ടകം മേഞ്ഞതിന്റെ അടയാളങ്ങൾ‌കണ്ടു അത് വഴിയുടെ ഒരു വശത്തുള്ള ചെടികളിൽ നിന്നു മാത്രമേ തിന്നിട്ടുണ്ടായിരുന്നു എന്നതിനാൽ അതിന്റെ ഒരു കണ്ണിനു കാഴ്ചയില്ല എന്നും ഇലകൾ കടിച്ച പാടുകളിൽ നിന്നും അതിന്‌ ഒരു പല്ല്‌ ഇല്ല എന്നും മനസിലാക്കി. കൂടാതെ നിലത്ത് ധാരാളം ഉറുമ്പുകൾ പഞ്ചസാരത്തരികൾ കൊണ്റ്റു പോകുന്നതുകണ്ടതുകൊണ്ട് ഒട്ടകത്തിന്റെ പുറത്തെ ചാക്കിൽ നിന്നും പൊഴിഞ്ഞതാകാമെന്നൂഹിക്കുകയും ചെയ്തു..
മേഞ്ഞ ഒട്ടകം ഇയാളുടേതുതന്നെയാണെന്നുറപ്പുവരുത്താൻ ഞാനീ അടയാളങ്ങൾ പറഞ്ഞപ്പോൾ അയാൾ‌ഞാനതിനെ കണ്ടിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ്‌. ഞാൻ ദൈവത്തെപിടിച്ചാണയിട്ടിട്ടും ഇയാളെന്നെ വിശ്വസിച്ചില്ല.
അമീറിനു കാര്യം മനസിലായി. അദ്ദേഹം ഖാലിദിനോടു പറഞ്ഞു
ഖാലിദ്... ചിലർ നേരിട്ടു കണ്ട് മനസിലാക്കുന്നു... ചിലർ അടയാളങ്ങളിൽ നിന്നു മനസിലാക്കുന്നു. മറ്റുചിലർ ഒരു നിലക്കും മനസിലാക്കുന്നുമില്ല. നിന്റെ സഹോദരനെ തെറ്റിദ്ധരിച്ച നേരം നീ അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞ വഴിക്ക് തെരഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ നിന്റെ ഒട്ടകത്തെ കിട്ടിയിട്ടുണ്ടാകുമായിരുന്നു...
വേഗം പോയി അതിനെ തെരഞ്ഞു പിടിക്ക്
*******************************************************************************************
ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................

No comments: