മലയാള ഭഷക്ക് പുതുതായി വീണുകിട്ടിയ പ്ലിംഗ് എന്ന വാക്കിനെക്കിനെക്കുറിച്ച് ലേഖനങ്ങൾ വരെ വരാൻ തുടങ്ങിയിരിക്കുന്നു. ബഹുമാനപ്പെട്ട സഹോദരി Asura Ali Namboorimadomഅഭിപ്രായപ്പെടുന്നത് മ്പടെ എഴുത്തച്ഛൻ സാഹിബ് ഇന്നുണ്ടായിരുന്നെങ്കിൽ ഹൃദയാഘാതം വന്നു മരിച്ചേനേ എന്നാണ്. അപ്പോഴാണ് "പ്ലും"എന്ന ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രയോഗത്തെക്കുറിച്ച് ഓർത്തത്. പ്ലിങ്ങിന്റെ എത്രയോ മുമ്പ് നടപ്പിലായതാണ് പക്ഷേ അന്ന് ഫേസ് ബുക്കൊന്നും ഇത്ര പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് മലയാളത്തിലേക്കെടുത്തില്ല എന്നു തോന്നുന്നു. കാര്യമായിട്ടൊന്നുമില്ല രാമൻകുട്ടിയുടെ വീട് വയലിനോട്‌ചേർന്നായിരുന്നു. പടികടക്കുന്നത് വരമ്പത്തേക്ക് വരമ്പിനോട് ചേർന്ന് പാടത്തെ വെള്ളത്തോടൊപ്പം നിറഞ്ഞു നില്കുന്ന ആൾമറയില്ലാത്ത ഒരു കിണർ. ഒരു ദിവസം അളിയൻവിരുന്നു വന്നു. വൈകുന്നേരം രണ്ടു പേരും കൂടി ഒന്നു പുറത്തു പോയി. അക്കരെ നാടൻ വില്കുന്നേടത്തു പോയി ഒന്നു മിനുങ്ങി മടങ്ങിയപ്പോൾ നേരം പതുക്കെ ഇരുട്ടിത്തുടങ്ങി. തമാശകളൊക്കെ പറഞ്ഞ് നാടൻ പാട്ടു മൂളി അളിയൻ മുന്നിലും രാമൻ കുട്ടി പിറകിലും... കിണറിനടുത്തെത്തിയപ്പോൾ രാമൻ കുട്ടി പറഞ്ഞു അളിയാ കിണറ് ണ്ട് സൂക്ഷിക്കണം. അതുഞാൻ ച്ചെരീമ്പൊ കണ്ടതല്ലേ എന്ന മറുപടിക്കു ശേഷം ഉണ്ടായ ശബ്ദമാണ് " പ്ലും " ഓർക്കാപ്പുറത്ത് അകത്തുചെന്ന രണ്ട് കവിൾ വെള്ളം നേരത്തെചെന്നതിന്റെ കടുപ്പമൽപം കുറച്ചു എന്നതൊഴികെ പ്രശ്നമൊന്നുമുണ്ടായില്ല.
**********************************************************************************************
ഓർക്കപ്പുറത്ത് പറ്റുന്ന രസകരമായ വീഴ്ചകൾ ചിത്രീകരിക്കാൻ ഞങ്ങൾ കാരക്കാട്ടുകാരിപ്പൊഴും "പ്ലും" ഉപയോഗിക്കാറുണ്ട്...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, February 25, 2019
പ്ലിങ്ങ്
Subscribe to:
Post Comments (Atom)
No comments:
Post a Comment