Saturday, March 30, 2019

കിഴക്കൻ കാറ്റിന്റെ കാലം

മകരമാസമാകുമ്പോള്‍ കിഴക്കന്‍ കാറ്റു വീശും  കൃസ്തുമസ് കഴിഞ്ഞു സ്കൂളു തുറക്കുന്നതോടു കൂടെയായിരുന്നു മൂപ്പരുടെ വരവ്. അഞ്ചു കിലോമീറ്റര്‍ കുന്നു കയറി                  വാടാനാംകുറുശിസ്കൂളിലേക്കുള്ളയാത്ര... പിന്നെ പൂരങ്ങളും  വേലകളും  കഴിയുന്നതോടെ മദ്ധ്യ വേനലവധിയുമാകും. തെറിക്കുന്ന വെയില്‍ഒട്ടും  പാഴാക്കില്ല എന്നായിരുന്നു കരാര്‍. കത്തിനില്കുന്നവെയിലില്‍ കൂട്ടുകാരൊത്ത് കാട്ടിലും  മേട്ടിലും കൊയ്തൊഴിഞ്ഞ പാടങ്ങളിലും പുഴയിലും  തോട്ടിലും   മരങ്ങളുടെ മുകളിലുമൊക്കെയായി അങ്ങനെയൊരുകാലം.ഈ സൂര്യാഘാതം  എന്ന ഏര്‍പാടൊന്നും  അന്നു തുടങ്ങിയിട്ട്ണ്ടായിരുന്നില്ല.  രാത്രിയായാല്‍ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ നോവല്‍ വായന. . പാഠപുസ്തകം  തൊട്ടു നോക്കതെ കണ്ണില്‍ കണ്ട പുസ്തകങ്ങള്‍ വായിച്ച് ഞാന്‍ പിഴച്ചു പോയീ എന്നു തന്നെ പലരും  പ്രവചിച്ചിരുന്നു.അതു കുറേയൊക്കെ ശരിയാണെന്ന് ഇപ്പോള്‍ എനിക്കും    തോന്നുന്നു.  ഈവക തിരക്കുകള്‍ക്കിടയിലും    ഒന്നു വലുതായിക്കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന് ഒരു പ്രാര്‍ത്ഥന എപ്പോഴുമുണ്ടായിരുന്നു.
ഇന്ന് കൈമോശം  വന്നു പോയ ആസുവര്‍ണ്ണകാലഘട്ടത്തെയോര്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ഒന്നു തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നെടു വീര്‍പ്പോടെ ഓര്‍ത്തു പോകുന്നു.
അന്ന് നടകുമെന്നുറപ്പുള്ള ആശ.. ഇന്നോ ?
നടക്കില്ല എന്നറിഞ്ഞിട്ടും  ആശിക്കുക എന്നത് ചിലരുടെ പ്രത്യേക സ്വഭാവമായിരിക്കും  അല്ലേ ....
ഈശ്വരന്‍ മനുഷ്യനു നല്‍കുന്ന ഏറ്റവും  ആനന്ദകരമായ കാലം  അവന്റെ ബാല്യമാണ്‌. ഇന്നത്തെ മക്കള്‍ക്കു ബാല്ല്യമുണ്ടോ ? രക്ഷിതാക്കളുടെ അഹന്ത അതു കവര്‍ന്നെടുക്കുന്നു...  :(

No comments: