Sunday, March 17, 2019

പുനർ വായന

പണ്ട് എഴുപ്തുകളുടെ ആദ്യം അമ്മാവൻ കൊണ്ടു വരാറുള്ള കുങ്കുമം വാരികയുടെ ലക്കങ്ങളിൽ നിന്നും രുചിച്ച ചില അദ്യായങ്ങൾ. ഉപ്പയും അമ്മാവനും കൂടി നടത്താറുള്ള സാഹിത്യ ചർച്ചകളിൽ നിന്നും മലയാറ്റൂർ പാലക്കാട്  (ഒറ്റപ്പാലം ) സബ് കലക്റ്ററായിരുന്നു എന്നറിഞ്ഞു. അദ്ദേഹത്തിന്റെ അനുഭ്വങ്ങൾ കൂട്ടിക്കുഴച്ചാണ് രചന എന്നും. പിന്നീട് എഴുപതുകളുടെ അവസാനം ആറളം ഫാമിലായിരിക്കെ സഹപ്രവർത്തകൻ വത്സൻ കൊണ്ടുവന്ന പുസ്തകം ആദ്യസ്മ്പൂർണ്ണ വായന. പിന്നീട് എൺപത്തൊമ്പതിലാണെന്നു തോന്നുന്നു  പെരുവണ്ണാമൂഴിയിൽ വെച്ച് രണ്ടാമതൊരിക്കൽ കൂടി വായിച്ചു. ഇന്നലെ മാവൂർ റോട്ടിൽ ബസ്സിറങ്ങി സ്റ്റേഷനിലേക്കു നടക്കവേ സി എച് ഒവർ ബ്രിഡ്ജിനു സമീപം ഒരു പുസ്തകപ്രദർശനം. കൗതുകത്തോടെ കയറി നോക്കിയപ്പോഴതാ മുന്നിൽ യന്ത്രം. പുറം ചട്ട ചുളുങ്ങിയിട്ടുണ്ട്. വല്ലതും കുറച്ചുകിട്ടുമെന്നു കരുതി  ചോദിച്ചു എന്താവില. മുന്നൂറ്റമ്പതാണു സർ മുന്നൂറിനുതരാം.ഞാൻ പറഞ്ഞു ഇരുനൂറ്റെൺപതാകട്ടെ. കച്ച്വടമുറച്ചു വങ്ങി മറിച്ചുനോക്കി. ചട്ടക്കുമാത്രമേപരിക്കുള്ളു പുതിയതു തന്നെ എങ്കിലും ശ്രമിച്ചാൽ പകുതിവിലക്കു കിട്ടിയേനെ എന്ന് മനസു പറഞ്ഞു. അതാണല്ലോ കോയ ചെയ്ത കച്ചവടങ്ങളിലെല്ലാം നഷ്ടം മാത്രം പറ്റിയ  നഷ്ടങ്ങളുടെ വേദനയെ നേട്ടമായി ആസ്വദിക്കുന്ന ഉപ്പുകൊറ്റൻ.നേരെ സ്റ്റേഷനിലേക്ക് വെച്ചടിച്ചു വണ്ടിയിൽ നിന്നു തന്നെ വായനതുടങ്ങി. കാരക്കാടെത്തിയത് അറിഞ്ഞില്ല.
യാദൃശ്ചികമായി ഐ എ എസ് ന്റെ മായികവലയത്തിലെത്തിച്ചേർന്ന ദരിദ്ര കുടുംബത്തിൽ നിന്നുള്ള ബാലചന്ദ്രൻ. ഒരു പാട് അപകർഷതാ ബോധങ്ങൾക്കുടമ. ട്രൈനിങ്ങ് കാലം മുതൽ അദ്ദേഹം പരിചയപ്പെടുന്ന ഒരുപാട് വ്യക്തിത്വങ്ങൾ. ഒരുക്കലും നീന്തരുത് നീന്തിയാൽ തളരും ഒഴുകുക എന്ന് ഉപദേശിക്കുന്നവർ. അവർക്ക് ഇടയിൽ ഒരുകാരണവശാലും ആദർശം കൈവിടരുത് എന്ന് ഉപദേശിക്കുന്ന ജെയിംസിനെപ്പോലുള്ളവർ. വ്യക്തി വൈജാത്യങ്ങളുടെ, ഒരുകാലത്തെ രാഷ്ട്രീയ കേരളത്തിന്റെ രേഖാചിത്രങ്ങൾ...
തീർച്ചയായും ഈ പുസ്തകം എന്റെ വ്യക്തിജീവിതത്തെയും ഔദ്യോകിക ജീവിതത്തെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഈ മൂന്നാമത്തെ വായനയിലും എനിക്കുതോന്നുന്ന കൗതുകം അതിനു തെളിവല്ലേ ?  :)

No comments: