സുഹൃത്തു ചോദിച്ചു അരെയാ ഇഷ്ടം താങ്കള്‍ വായിച്ച മലയാളം സാഹിത്യകാരന്മാരില്‍ ?
ആലോചിച്ചു നോകിയപ്പോഴാണ്‌അല്പം കുഴയ്കുന്ന ചോദ്യമാണെന്ന് തിരിഞ്ഞത്.
ആദ്യം വായിച്ചുതുടങ്ങിയ പൈങ്കിളി നോവലുകളെഴുതിയ മുട്ടത്തു വര്‍ക്കി കാനം തുടങ്ങിയവര്‍ ഡിറ്റക്റ്റീവു നോവലുകളുടെ കര്‍ത്താക്കളായ കോട്ടയം പുഷ്പ നാഥ്, ദുര്‍ഘാപ്രസാദ് ഖത്രി, പിന്നെ ഓടയില്‍ നിന്ന് ഭ്രാന്താലയം , അയൽക്കാർ,റൌഡി മുതലായവയിലൂടെ പരിചയപ്പെട്ട കേശവദേവ്,ചെമ്മീന്‍, തോട്ടിയുടെ മകന്‍ കയര്‍ മുതലായവയുടെ കര്‍ത്താവ് തകഴി, ഇരുട്ടിന്റെ ആത്മാവ്, നാലുകെട്ട് തുടങ്ങി പെരും തച്ചനും രണ്ടാമൂഴവും സമ്മാനിച്ച് എം ടി. ഉമ്മാച്ചുവിനേയും സുന്ദരിമാരെയും സുന്ദരന്മാരെയും പരിചയപ്പെടുത്തിത്തന്ന ഉറൂബ്, ഒരു തെരുവിന്റെ കഥയും ഒരു ദേശത്തിന്റെ കഥയും കൊണ്ട് വിഖ്യാതനായ എസ് കെ, ഒരു മൊയ്യും കൂടി ബാക്ക്യുണ്ട്‌എന്ന് മുസ്ലിം സമൂഹത്തെ ഓര്‍മ്മിപ്പിച്ച മൊയ്തു പടിയത്ത്ഇരട്ടമുഖങ്ങളുടെ കര്‍ത്താവ് വി ടി നന്ദകുമാര്‍, താളം പിഴച്ച നിര്‍ത്തങ്ങള്‍നല്കിയ പി അയ്യന്നേത്ത് ഹിഗ്വിറ്റ, ഇന്നലത്തെ മഴ എഴുതിയ എന്‍ മോഹനന്‍, തിരുത്ത് മുതലായവ നല്കിയ എന്‍ എസ് മാധവന്‍, കസാക്കിന്റെ ഇതിഹാസം ധര്‍മ്മ പുരാണം എന്നിവ തന്ന ഒ വി വിജയന്‍, പരിണാമം എന്ന ഒറ്റ നോവലിലൂടെ മലയാളികളെ സസ്പെന്‍സിലാക്കിയ നാരായണപ്പിള്ള.. എന്റെ കഥയും നീര്‍മാദളം പൂത്തകാലവുമെഴുതിയ കമലാ സുരയ്യ, അഗ്നി സാക്ഷിയിലൂടെ നമ്മെകരയിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം, മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും കേശവന്റെ വിലാപങ്ങളും നമുക്ക് തന്ന എം മുകുന്ദന്‍, സ്മാരകശിലകളിലൂടെ സ്മരണീയനായ പുനത്തില്‍, കൂമന്‍ കൊല്ലി നെല്ല് മുതലായവയിലൂടെ പ്രസിദ്ധയായ പി വത്സല, ഇനിയൊരു നിറകൺചിരി
കരൾ പിളരും കാലം,മുൻപേ പറക്കുന്ന പക്ഷികൾ,വേർപാടുകളുടെ വിരൽപ്പാടുകൾ,ഇവിടെ എല്ലാവർക്കും സുഖം തന്നെ,സ്പന്ദമാപിനികളേ നന്ദി,പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും,പുഴ മുതൽ പുഴ വരെ... തുടങ്ങിയവയിലൂടെ എന്നെ കീഴടക്കിയ സി രാധാകൃഷ്ണന്‍ എന്ന ദാര്‍ശനികനായ ചമ്രവട്ടത്തുകാരന്‍ ..
ഇവരെയൊക്കെ എനികു പെരുത്തിഷ്ടമാണ്... അതുകൊണ്ടാണല്ലോ മറവിയുടെ ഈ പ്രായത്തിലും ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ രണ്ട് പേരുണ്ട് പ്രത്യേക ഇഷ്ടക്കാര്‍ അവരാണ് ഇവര്‍ സുല്‍താനും നാണ്വാരും...
മറ്റുള്ലവര്‍ അവരുടെ ഭാവനകള്‍ നമ്മെ ബോധിപ്പിച്ചപ്പോള്‍ ബഷീറും വി കെ എന്നും അവരുടെ അനുഭവങ്ങള്‍ കൊണ്ട് നമുക്ക് മായാജാലങ്ങൾ കാണിച്ചു തന്നു. ഏതു പ്രതിസന്ധിയെയും നര്‍മ്മ ബോധത്തോടെ നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചത് ഇവരാണ്.ലോകത്തെ ഒരു കാര്‍ട്ടൂണായി കാണുക. ബോബനും മോളിയും പോലെ എന്നിട്ട് സ്വയം അതിലൊരു കഥാപാത്രമാവുക. ഒന്നു ചെയ്തു നോക്ക്യേ നല്ല രസേര്‌ക്കും ... ;)
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Tuesday, March 26, 2019
ആരെയാണിഷ്ടം
Subscribe to:
Post Comments (Atom)
No comments:
Post a Comment