മാധവിക്കുട്ടിയുടെ മതം മാറ്റത്തെക്കുറിച്ച് എനിക്കു മനസ്സിലായത് അവരെ ക്കുറിച്ചുള്ള സത്യങ്ങള്‍ അവര്‍ തന്നെ പറഞ്ഞ പറഞ്ഞതില്‍ നിന്നും : -
. 1. അവര്‍ ആദ്യകാലം തോട്ടേ ഇസ്ലാമില്‍ ആകൃഷ്ടയായിരുന്നു... 2. പര്‍ദ്ദ സ്ത്റീകള്‍ക്ക് സുരക്ഷയാണ് എന്നവര്‍കരുതി കല്‍കത്തയില്‍ ആയിരുന്നപ്പോള്‍ പലപ്പോഴും അവര്‍ പര്‍ദ്ദ ധരിച്ചിരുന്നു.3. ഒരു വിധവയാവുകയും മക്കള്‍ വലുതായി ദൂരെ യാവുകയും ചെയ്തപ്പോള്‍ ഏകാന്തത അവരെ അലട്ടിയിരുന്നു. അപ്പോള്‍ ഇസ്ലാം വിധവകള്‍ക്ക് നല്കുന്ന പരിഗണന അവരെ വീണ്ടും ഇസ്ലാമിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.4. ആയിടെ അവര്‍ ഒരു മുസ്ലിമുമായി അനുരാഗ ബദ്ധയായി അദ്ദേഹത്തില്‍ നിന്നും ഇസ്ലാമിനെക്കുറിച്ച് വീണ്ടും പഠിച്ചു. 5. തങ്ങ്ളുടെ വിവാഹത്തിന്നിടയില്‍ മതം ഒരു പ്രശ്നമാകേണ്ട എന്നു കരുതിയ അവര്‍ ഇസ്ലാം അസ്ലേഷിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം നടന്നില്ല. അപ്പോള്‍ വീണ്ടും അവര്‍ ഇസ്ലാമിനെ ക്കുറിച്ച് ആഴത്തില്‍ പഠികാന്‍ തുടങ്ങി. എറണാം കുളത്ത് മൊയ്തു മൗലവിയുടെ മകന്‍ ബഷീര്‍ അഹമ്മദ് അവരെ ഇക്കാരയത്തില്‍ വളരെ സഹായിച്ചിരുന്നു. യൂസഫുല്‍ ഖര്‍ളാവി യുടെ പുസ്തകങ്ങള്‍ വരെ അവര്‍ പഠിച്ചു.. അപ്പോൾ അവരുടെ മനസ്സു ശാന്തമായി എന്റെ പ്രേമം അല്ലാഹു അവനിലേക്കു കാണിച്ചു തന്ന വഴിയായിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു.
"പ്രേമിച്ച് മരിച്ച ഭര്‍ത്താവേ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയാണെന്ന്,
ഞാനും സനാഥയാണെന്ന്."
"ഏനിക്ക് നഷ്ടപ്പെട്ടത്
വെറുമൊരു മധുവിധു
ഞാന്‍ നേടിയെടുത്തതോ
സ്വര്‍ഗ്ഗരാജ്യവും."
അവരുടെ കൃതികളുമായി അടുത്ത ബന്ധമുള്ള ഒരു ആസ്വാദകന്‍ എന്നനിലക്കും അവരുടെ മത പരിവര്‍ത്തനത്തിന്നു ശേഷം അവര്‍ പലരുമായും നടത്തിയ അഭിമുഖങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ആള്‍ എന്നനിലക്കും എനിക്കു മനസ്സിലായത് ഇത്രയുമാണ്. ഇതില്‍ നിന്നും ഒരു കാര്യം നിഷ്പക്ഷമതികള്‍ക്കു മനസ്സിലാകും നല്ലമനുഷ്യര്‍ക്ക് ഈശ്വരന്‍ എങ്ങനെയാണ് ഹിദായത്ത് കൊടുക്കുന്നത് എന്നും ചീത്തമനുഷ്യര്‍ എന്തുകണ്ടാലും അതിന്റെ ഏതുവശമാണ്‌സാംശീകരിക്കുക എന്നും അല്ലാഹു അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന രൂപത്തില്‍ നേര്‍വഴിയിലാക്കുന്നു.....
അവര്‍ 2002 ല്‍ ഭാഷാപോഷീണിക്കുവേണ്ടി എം എന്‍ കാരശ്ശേരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും വായിക്കുക.
"ഇപ്പോ ഇസ്ലാം മതം അനുഷ്‌ഠിച്ചിട്ടോണ്ടാണോ ജീവിക്ക്‌ണത്?
എന്താ സംശയം? ഞാന്‍ നല്ല മുസ്ലിമായി ജീവിക്കാന്‍ ശ്രമിക്ക്യാ. എനിക്ക് അല്ലാഹുവിനോടു വളരെ നന്ദിണ്ട്. ഐ ആം റിയലി ഗ്രെയ്‌റ്റ് ഫുള്‍ റ്റു ആള്‍മൈറ്റി അല്ലാഹ്. പ്രേമം വന്നതില്‍ ഞാന്‍ സന്തുഷ്‌ടയാണ്. അതില് വഞ്ചിക്കപ്പെട്ടതില് അതിലേറെ സന്തുഷ്‌ടയാ-
അതെന്താ, അങ്ങനെ?
ആ കല്യാണം നടന്നിര്‌ന്നെങ്കില് ഞാന്‍ പ്രേമം മാത്രേ കാണൂ. അല്ലാഹുവിനെ കാണില്ല. ഇപ്പോ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല, എല്ലാ വ്യക്തികളോടുമാണ്; അല്ലാഹുവിനോടാണ്. അതിന്റെ സന്തോഷം എത്രയാണെന്നറിയ്വോ? അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു. ഞാന്‍ ആ പാതയിലൂടെ നടന്ന് എത്തീത് അദ്ദേഹത്തിന്റെ അട്‌ത്തല്ല, അല്ലാഹുവിന്റെ അടുത്താണ്. അതു ചെറിയ കാര്യാണോ? ഇതൊന്നും പറഞ്ഞ് കേട്ടാല് മനസ്സിലാവില്ല്യ. അനുഭവിച്ചാലേ അറിയൂ. എക്‌സ്‌പീരിയന്‍സ് ചെയ്യണം."
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, June 11, 2018
മാധവിക്കുട്ടിയുടെ മതം മാറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment