ഗ്രാമത്തിലെ ഒസാന്മാരിൽ മുഖ്യനായിരുന്നു ചേഖ് രായീനിക്ക.ഷൈക്ക് ഇബ്രാഹീ എന്നതിന്റെ കാരക്കാടൻ പ്രയോഗമായിരിക്കാം...സ്ഥലത്തെ മുഖ്യന്മാരുടെ വീടുകളിൽ പോയി ക്ഷൗരവും മുണ്ഢനവും ചെയ്തു കൊടുക്കുക ആൺകുട്ടികളുടെ സുന്നത്ത് നടത്തുക മുതലായ പുണ്യകർമ്മങ്ങൾ പ്രശംസനീയമായി അദ്ദേഹം നിർവ്വഹിച്ചു പോന്നു.. കാലം മാറിയപ്പോൾ അപ്പീസിന്റവിടെ ഒരു ബാർബർഷാപ്പ് തുറന്നു...
അദ്ദേഹത്തിന്റെ മാതൃസ്നേഹം നാട്ടിൽ പ്രസിദ്ധമായിരുന്നു. ഉമ്മായുടെ പുന്നാരമകൻ എന്തു ചെയ്യുമ്പോഴും ഉമ്മായുടെ ഇഷ്ടത്തിന്ന് മാത്രം വില കല്പിച്ചമകൻ ...
കുഴിയിലെ അബൂബക്കകറിക്കാന്റെ പലചരക്കു കടയിൽ കയറി അദ്ദേഹം ചോദിക്കും അബ്ബോക്കറേ ഒരുതീപ്പെട്ടിങ്ങട്ടെടുക്ക്
കയ്യിൽ കിട്ടിയ തീപ്പെട്ടി തിരിച്ചു മറിച്ചും നോക്കി മൂപ്പര് പറയും ഇത് സിംഹമാർക്കല്ലേ .. ഒട്ടകമാർക്ക് മതി ഇതിമ്മാക്ക് പറ്റൂലാ...
ഏതു വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരുതവണയെങ്കിലും ഉമ്മ പരാമർശിക്കപ്പെടും ...
ഉച്ചക്ക് ഊണുകഴിക്കാൻ കടയടച്ചു പോവുകയാണ് പതിവ്. ചിലപ്പോൾ തിരിച്ചു വരാൻ വൈകിയാൽ അദ്ദേഹം പറയും ... കഞ്ഞിക്ക് കൂട്ടാനില്ലാന്നു പറഞ്ഞു... വലയെടുത്ത് ചെങ്ങണോത്തിക്കിറങ്ങി... രണ്ടു വലവീശി മ്മാക്ക് ള്ള മീൻ കിട്ടി...
എല്ലാകാര്യത്തിലും ഉമ്മായുടെ ഇഷ്ടം നോക്കി ജീവിച്ച മക്കൾക്ക് വാഗ്ദാന ചെയ്യപ്പെട്ട പ്രതിഫലം നല്കി അദ്ദേഹത്തെ ഈശ്വരനനുഗ്രഹിക്കട്ടെ ...
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Sunday, June 10, 2018
ചേക്ക്രായീനിക്ക
Subscribe to:
Post Comments (Atom)
No comments:
Post a Comment