ഓട്ടെരുമ എന്നും കോട്ടെരുമ എന്നുമൊക്കെ കേട്ടാൽ നമുക്കു തോന്നും വലിയൊരു മൃഗമാണെന്ന്. എന്നാൽ അല്ല. റബ്ബർ തോട്ടങ്ങളുടെ അടുത്തും വനപ്രദേശ ങ്ങളിലും താമസിക്കുന്ന വരുടെ വീടുകൾ വർഷ കാലാരംഭങ്ങളിൽ കൂട്ടമായി കൈയ്യേറുന്ന ചെറിയൊരു വണ്ടു മാത്രമാകുന്നു ഇവൻ. കേരളത്തിൽ ഇവന്റെ ശല്ല്യം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് തൃശൂരിനടുത്ത് മുപ്ലിയത്തായതുകൊണ്ട് ഇവൻ മുപ്ലിവണ്ട് എന്ന പേരിൽ പിന്നീടു പ്രസിദ്ധനായി. അടുക്കളകളിലടക്കം ഇവൻ വന്നു കൂടുന്നതുകൊണ്ട് മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാകും ഗൃഹവാസികൾ കൂടാതെ വെളിച്ചത്തിൽ ആകൃഷ്ട നായതുകൊണ്ട് രാത്രിയിൽ ശല്ല്യം കൂടുകയും ചെയ്യും.അപൂർവ്വം സന്ദർഭങ്ങളിൽ ഉറങ്ങുന്ന മനുഷ്യരുടെ ചെവിയിൽ കയറിക്കൂടുന്ന ഇവൻ വലിയ ഭീഷണിയായിത്തീരാറുണ്ട്. ചെവി തുളച്ച് തലച്ചോറിൽ കയറിക്കളയുമെന്ന് പലരും പേടിക്കുന്നു. ഇനി കേറില്ലെങ്കിലും ഒരു ജീവി ചെവിയിൽ കയറുക എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ. ഇവരെ ഞാൻ ആദ്യമായി പരിചയപ്പെട്ടത് ആറളം ഫാമിലെ പരിപ്പുതോട് ബ്ലോക്കിൽ വെച്ചാണ്. ജോലികിട്ടിയ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് കാലം. കാട്ടുരാജാവ് കുഞ്ഞുമോനാജി കെട്ടിയ പഴയ ബംഗ്ലാവിലായിരുന്നു മെസ്സും താമസവുമൊക്കെ. ആകെട്ടിടത്തിൽ സമൃദ്ധമായിരുന്ന ഈ കീടങ്ങൾ കുഞ്ഞുമോനാജിയുടെ കിങ്കരന്മാർ കൊന്ന മനുഷ്യരുടെ ആത്മാക്കളാണ് എന്ന് ഫാമിലുള്ളവർ തമാശ പറയുമായിരുന്നു. ആകെട്ടടത്തിലെ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നവർ ദിവസം ഒന്നിലധികം ഓട്ടെരുമകളെ അകത്താക്കി യിട്ടുണ്ടാകുമെന്നത് കട്ടായം.
കാലമേറെ കഴിഞ്ഞു 1998ൽ പെരുവണ്ണാമൂഴി സുഗന്ധം ഫാമിൽ ക്വാർട്ടേഴ്സു കിട്ടി സന്തോഷത്തോടെ പൊറുതി തുടങ്ങി.... ടൈപ്പ് 3 ഇരട്ടക്കെട്ടിടത്തിൽ അയൽ വാസികൾ കെ വി കെ യിലെ ടെക്നിക്കൽ ഓഫീസർ മനോജും ഭാര്യയും മകളും. രാത്രിയിൽ വീട്ടിലെത്തുന്ന ഓട്ടെരുമകളെ മനോജിനു വലിയ പേടിയായിരുന്നു. ചെവിയിൽ കടക്കുമോ എന്ന ഭയം. ഒടുവിൽ ഭയപ്പെട്ടതു തന്നെ ഭവിച്ചു. ഒരു ദിവസം പുലർച്ചെ ചെവി പൊത്തിപ്പിടിച്ചു കരഞ്ഞു കൊണ്ട് മനോജ്. പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെ ഒന്നു പരുങ്ങി മനോജ് നന്നായി പേടിച്ചിരുന്നു. ഇ എൻ ടി സ്പെഷ്യലിസ്റ്റിന്റെ അടുത്ത് പോകണോ എന്ന് ഞാനും സം ശയിച്ചു. പെട്ടന്നെനിക്ക് ഒരു ഉപായം തോന്നി. ഞാനദ്ദേഹത്തെ എന്റെ ബെഡ് റൂമിലേക്കു കൊണ്ടു പോയി. ജനലും വാതിലും അടച്ചു ഇരുട്ടാക്കി. മനോജിനെ കിടക്കയിൽ കിടത്തി അദ്ദേഹത്തിന്റെ ചെവിയിൽ വെള്ളം നിറച്ച ശേഷം.ചെവിയിലേക്ക് ടോർച്ചടിച്ചു. അല്പം കഴിഞ്ഞു രണ്ടു മൂന്ന് ചെറിയ വായു കുമിളകൾക്കു പിറകെ അതാ വരുന്നു വില്ലൻ മുപ്ലി വണ്ട്....
ഹാവൂ ചില കൊച്ചു കാര്യങ്ങൾ നമുക്ക് വലിയ ആശ്വാസം നൽകും... മനോജിനും എനിക്കും ഇത് അത്തരത്തിലുള്ള ഒരു അനുഭവമായി..
ചിലപ്പോള്‍ ചിലരുടെ സ്മൃതിയുടെ കാന്‍വാസില്‍ ഒരു കറുത്ത വൃത്തം രൂപപ്പെടുന്നു. അടുത്തിടെ കഴിഞ്ഞതെല്ലാം ആവൃത്തത്താല് മറയ്കപ്പെടുന്നു. കഴിഞ്ഞുപോയവ കരുത്തോടെ അയാളുടെ മനസ്സില്‍ തെളിയാന്‍ തുടങ്ങുന്നു... അവയിലേക്കുനോക്കി അയാള്‍ തന്റെ വര്‍ത്തമാനമാകെ മറന്നുപോകുന്നു... അപ്പോളയാള്‍ പറയാന്‍ തുടങ്ങും ഈയിടെയായി എനിക്കു ഭയങ്കര മറവി എന്ന്... അയാള്‍ മറക്കുകയല്ല ഓര്‍ക്കുകയാണ്.അയാള്‍ക്കു നഷ്ടപ്പെട്ട ബാല്യവും കൗമാരവും...
Monday, December 17, 2018
ഓട്ടെരുമ
Subscribe to:
Post Comments (Atom)
No comments:
Post a Comment