Thursday, December 6, 2018

കിണറ്റിലെ തവള

പതിവിന്നു വിപരീതമായി അതി വര്‍ഷം  കൊണ്ട് പൊട്ടക്കിണര്‍ നിറഞ്ഞൊഴുകി. കിണറുതന്നെയാണ്‌ദുനിയാവ് എന്ന് കരുതിയിരുന്ന പൊണ്ണന്‍ തവളയും  അനുയായികളും  ആദ്യമായി പുറം  ലോകത്തേക്കിറങ്ങി. പൊണ്ണന്‍ പറഞ്ഞു ഞാനിവിടെയിരിക്കാം  നിങ്ങളില്‍ മിടുക്കന്മാര്‍ പോയ്  ചുറ്റുപാടുകളോകെ ഒന്ന് പഠിച്ചിട്ടു വരിക. അന്വേഷകര്‍ മടങ്ങി വന്നിട്ടു പറഞ്ഞു കുറച്ചു ദൂരെ വലിയ ശബ്ദത്തില്‍ വലിയ ജന്തു പാഞ്ഞു പോകുന്നു. ലോകത്തേറ്റവും  വലുത് താനാണ്‌എന്ന് ഉറച്ചു വിശ്വസിക്കുന്ന പൊണ്ണന്‍ ചോദിച്ചു എന്നേക്കാള്‍ വലുതാണോ. അതെ. വയറു വീര്‍പ്പിച്ച് കണ്ണൂതുറിച്ച് തവളചോദിച്ചു. ഇത്രയുണ്ടോ.. തവളക്കുട്ടികള്‍ പറഞ്ഞു ഇതിനേക്കാള്‍ വലുതാ. വീണ്ടു സ്വയം  വിജ്രിംബിച്ച് പൊണ്ണന്‍ ചോദിച്ചു ഇതിനേക്കാള്‍ ? അതെ. എന്നാലൊന്ന് കണ്ടിട്ടുതന്നെ കര്യം  വാ... അവന്‍ കൂട്ടുകരെയും  കൂട്ടി റോട്ടിലെത്തി. പാഞ്ഞു വരുന്ന അവനേക്കള്‍ വലുതായ ആരായാലും  നേരീടാന്‍ തയ്യാറായി.. മസിലു പിടിച്ച് .. കണ്ണു തുറിച്ച് ശക്തി മുഴുവന്‍ സംഭരിച്ച് അങ്ങനെ...  പിറകെ വന്ന ജെ സി ബിയെ അവന്‍ മറിച്ചിട്ടു എന്ന് പ്രത്യേകം  പറയേണ്ടതില്ലല്ലോ ..അത്തരം  പൊണ്ണന്മാര്‍ മറിച്ചിട്ട ലോറികള്‍ റൊട്ടിലൂടെ നടന്നു നോക്ക്യാ  കാണാം  .. അതിനിപ്പൊ ആരും  നടക്കാറില്ലല്ലോ...
(പുനരാഖ്യാനം) ;)

No comments: