Monday, May 20, 2019

സൈദ് എന്നും അതിശയിച്ചിരുന്നു

മാതാവോ പിതാവോ അദ്ദേഹം തനിക്ക്
ആരായിരുന്നു.....?
മുഹമ്മദ് നബി (സ) ക്ക്  ഖാസിം അബ്ദുല്ലഹ് എന്നിങ്ങനെ രണ്ടു പുത്രന്മാരാണ് പ്രിയ പത്നി ഖദീജയിൽ ജനിച്ചത്. വിധി വശാൽ രണ്ടു പേരും ചെറുപ്പത്തിലേ മരിച്ചു പോയി. ആൺ കുഞ്ഞുങ്ങൾക്ക് വലിയ പ്രാധാന്യം നൽകപ്പെട്ടിരുന്ന അക്കാലത്ത് ഈ വിയോഗങ്ങൾ ആദമ്പതികളെ വലിയ ദുഖത്തിലാഴ്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. നുബുവ്വത്തിനു ശേഷം ശത്രുക്കൾ അദ്ദേഹത്തെ വേരറ്റവൻ എന്ന് ചൊല്ലി  പ്പരിഹസിച്ച തിന്നും സർവ്വേശ്വരൻ അദ്ദേഹത്തെ സാന്ത്വനിപ്പിച്ചതിന്നും ഖുർ ആൻ സാക്ഷിയാണ്. അങ്ങനെ പുത്ര ദുഖം സഹിക്കവയ്യാതായപ്പോൾ ഖദീജ ഉക്കാളിലെ ചന്തയിൽ നിന്നും ഒരു അടിമയെ വാങ്ങി മുഹമ്മദിന്ന് സമ്മാനിച്ചു. അദ്ദേഹമവനെ മോചിപ്പിക്കുകയും സ്വന്തം മകനായി പ്രഖ്യാപിക്കുകയും ചെയ്തു. ആ കുട്ടിയാണ് ഇസ്ലാമിക ചരിത്രത്തിൽ വിഖ്യാതനായ സൈദ് ബിൻ ഹാരിസ. പ്രവാചത്വലബ്ദിക്ക് ശേഷം ദത്ത് സമ്പ്രദായം ഇസ്ലാം നിരോധിക്കുന്നതു വരെ അദ്ദേഹം സൈദ് ബിൻ മുഹമ്മദ് എന്നറിയപ്പെട്ടു. ഖദീജ അലിഎന്നിവർക്കു ശേഷം ഇസ്ലാം അസ്ലേഷിച്ചതും സൈദായിരുന്നു. സൈദ് വാസ്തവത്തിൽ ഉന്നത കുലജാതനായ കുട്ടിയായിരുന്നു. കൊളളക്കാരാൽ ചതിയിൽ പിടിക്കപ്പെട്ട അടിമച്ചന്തയിൽ വിൽകപ്പെട്ട ബാലൻ. ഈശ്വരാനുഗ്രഹത്താൽ അത് അദ്ദേഹത്തിന്ന് ഏറ്റവും വലിയ ഭാഗ്യമായി. ലോകാനുഗ്രഹിയുടെ തണലിൽ ജീവിതാവസാനം വരെ കഴിഞ്ഞു കൂടാനും ദൈവമാർഗ്ഗത്തിൽ രക്തസാക്ഷിയാവാനുമുളള ഭാഗ്യം. പിന്നീട് സൈദ് കുറൈശി പ്രമുഖൻ മുഹമ്മദിന്റെ ഉടമസ്തതിയിലുണ്ട് എന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ മക്കയിൽ വരികയും കുട്ടിയെ മടക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. താങ്കൾ നിശ്ചയിക്കുന്ന എന്ത് നഷ്ട പരിഹാരവും നൽകാൻ ഞങ്ങൾ ഒരുക്കമാണ് ഞങ്ങൾക്ക് മകനെ മടക്കിത്തരാൻ ദയവുണ്ടാകണം അവർ അപേക്ഷിച്ചു. കാരുണ്യത്തിന്റെ പ്രവാചകൻ പറഞ്ഞു ഞാനായിട്ട് ഒരുമുടക്കവും പറയുകയില്ല. സൈദിനു സമ്മതമാണെങ്കിൽ കൊണ്ടു പോയ്
കൊളളൂക ഒരു നഷ്ട പരിഹാരവും നിങ്ങൾ  നൽകേണ്ടതില്ലാ. അവർ സൈദിനെ വിളിച്ചു.
സൈതിന്റെ മറുപടി വിചിത്രമായിരുന്നു നിങ്ങളെനിക്ക് മാതാ പിതാക്കൾ തന്നെ നിങ്ങളെ ഞാൻ സ്നേഹിക്കയും ചെയ്യുന്നു.  പക്ഷേ ഇദ്ദേഹത്തെ പിരിയാൻ എനിക്കു കഴിയുകയില്ല. ഈ ലോകത്ത് ആരു വന്ന് വിളിച്ചാലും ഇദ്ദേഹത്തെ വിട്ട് ഞാൻ
വരികയില്ല. മുഹമ്മത് തനിക്ക് മാതാവോ പിതാവോ എന്ന് സൈദിനറിയില്ലായിരുന്നു. പക്ഷേ തനിക്ക്  തന്റെ മാതാപിതാക്കളിൽ നിന്ന് ലഭിച്ചിട്ടുളളതിനേക്കാൾ വളരെ വലുതെന്തോ ആണു തനിക്കു മുഹമ്മദിൽ നിന്നു കിട്ടുന്നത് എന്ന് മാത്രം സൈദ് തിരിച്ചറിഞ്ഞു...
മകൻ തങ്ങളുടെ കൂടെയുളളതിനേക്കാൾ സന്തോഷത്തിലാണ് എന്ന് മനസിലാക്കിയ അവർ സമാധാനത്തോടെ മടങ്ങിപ്പോയി....
സൈദ് മുഹമ്മദിന്റെ സംരക്ഷണയിൽ വളർന്നു. പ്രവാചകന്റെ മാതുല പുത്രി സൈനബിനെ വിവാഹം കഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ആ ബന്ധം ഊഷ്മളമായിരുന്നില്ല. പിന്നീട് അത് വിവാഹ മോചനത്തിൽ കലാശിക്കുക യാണുണ്ടായത്. ദത്ത് സമ്പ്രദായം തീർത്തും ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി സൈനബിനെ പിന്നീട് പ്രവാചകൻ അല്ലാഹുവിന്റെ കല്പന പ്രകാരം വിവാഹം ചെയ്തത് ശത്രുക്കളുടെ വലിയ വിമർശനത്തിന്ന് ഇടയായ സംഭവമാണ്.
പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായി എന്ന നിലക്ക് ഒരുപാട് ഉത്തര വാദിത്വങ്ങൾ അദ്ദേഹം വഹിക്കുകയുണ്ടായി. ബദർയുദ്ധ ത്തിലെ വിജയം മദീനയിൽ വിളംബരം ചെയ്യാൻ ചുമതലപ്പെട്ട രണ്ടു പേരിൽ ഒരാൾ സൈദായിരുന്നു. പ്രവാചകന്റെ ഖസ് വ എന്ന ഒട്ടകത്തിലേറിയാണ് അദ്ദേഹം ഇക്കാര്യത്തിന്ന് മദീനയിലേക്ക് പോയത്.
മുഅ്ത്വ യുദ്ധത്തിലെ ദ്വജവാഹകൻ
അദ്ദേഹമായിരുന്നു. ആ യുദ്ധത്തിൽ വെച്ച് അദ്ദേഹം രക്തസാക്ഷിയായി...

No comments: