Wednesday, January 16, 2019

ചെട്ട്യാരുടെ മൂരി

ഒരു കാരക്കാടൻ ചൊല്ല് ഓർമ്മവരുന്നു...
പണ്ട് ചെട്ട്യാർ തന്റെ ഇണക്കുട്ടനെയും കൊണ്ട് ചന്തക്കു പോവുകയായിരുന്നു. നല്ല തികവൊത്തകൂറ്റൻ തടിയനും  കരുത്തനുമായവൻ. നാട്ടിലെ ഗോക്കൾക്കെല്ലാം ആശ്രയമായവൻ സുന്ദരൻ. സൂചിക്കൊമ്പുകൾ  ആരെയു ആട്ടിക്കുത്തുന്ന സ്വഭാവം ചെട്ട്യാരോട് നല്ല അനുസരണ. ചെട്ട്യാർ മൂളിയാൽ മാത്രമേ മുട്ടി നികുകയാണെങ്കിൽ പോലും ഏതു ബന്ധത്തിലും ഏർപ്പെടൂ അത്രയ്ക്കു വിധേയൻ.
കയറിന്റെ ഒരു തലക്ക് മൂരിയും മറ്റേതലക്ക് ചെട്ട്യാരും എന്നക്രമത്തിലായിരുന്നു യാത്ര. റെയിലോരത്തു കൂടിയാണ്‌ യാത്ര. കിഴക്കോട്ടു പോയി ഷൊർണൂർ കുളപ്പുള്ളി വഴി വാണിയങ്കുളം എന്നായിരുന്നു ലക്ഷ്യം.
തന്നെക്കാൾ വലിയ കരുത്തനില്ല എന്ന് കരുതിയിരുന്ന മൂരിക്ക് തീവണ്ടിയെ വലിയ പരിചയമില്ലായിരുന്നു. അതാണ്‌ പ്രശ്നമായത്. അധികം പോകുന്നതിനു മുമ്പു തന്നെ മംഗലാപുരത്തേക്കുള്ള മെയിൽ കൂവിയാർത്ത്യു വന്നു. മൂരി വിരണ്ടു ചെട്ടായരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് മെയിലിനെ കുത്താൻ അതിന്റെ മുന്നിലേക്കു ചാടി  എന്നു പറഞ്ഞാൽ മതിയല്ലോ..
വിവരമറിഞ്ഞവരൊക്കെ ചോദിച്ചു  അപ്പൊണ്ണ്യേളേ ചെട്ട്യാര്‌ ണ്ടാർന്നിലേ മൂരിടൊപ്പം...
" ഞങ്ങൾ പറഞ്ഞു മൂരിക്ക് ആയസിനു പൂതില്ലെങ്കിൽ പിന്നെ ചെട്ട്യാരെന്താകാട്ട്വാ"

Image From Google

No comments: