Wednesday, March 28, 2018

ഞാനും മാതൃഭൂമിയും 3

അന്നുവരെ മനോരമയായിരുന്നു കാരക്കാട്ട് മുടിചൂടാമന്നൻ. അമ്പതോളം  പത്രവും  പത്തു പതിനഞ്ച് ആഴ്ചപ്പതിപ്പുകളൂം അവർ വിതരണം ചെയ്തു. ദാരിദ്ര്യാ വസ്ഥയും  അക്ഷരജ്ഞാനമുള്ല വരുടെ കുറവും മൂലം    അതിൽ കവിഞ്ഞ സാദ്ധ്യത ഇല്ലായിരുന്നു.  മാതൃഭൂമിയുടെ രംഗപ്രവേശം  മനോരമക്ക്  അസ്ക്യതയുണ്ടാക്കി എന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. മാതൃഭൂമി തുടങ്ങിയവരെല്ലാം  മനോരമ നിർത്തിയിട്ടാണ്‌ തുടങ്ങിയത്. സ്ഥലത്തെ പ്രധാന കോൺഗ്രസ്സു നേതാവായിരുന്ന  കുഞ്ഞുട്ടി എളാപ്പയുടെ മാതൃഭൂമി എടപാട്‌‌  കോൺഗ്രസ് പ്രവർത്തകനായ മനോരമ ഏജന്റ് അബുക്കാക്ക് സുഖിക്കുകയുണ്ടായില്ല എങ്കിലും  നേതാവുമായി തുറന്ന ഒരേറ്റുമുട്ടലിനും  മൂപ്പർ ചാടിപ്പുറപ്പെട്ടില്ല. പക്ഷേ മാതൃഭൂമിയെ കാരക്കാട്ടു നിന്നും കെട്ടു കെട്ടിക്കുക എന്നത് അദ്ദേഹം ഒരു വിശുദ്ധ ദൗത്യമായിത്തന്നെ ഏറ്റെടുത്തു. പാർട്ടിക്കകത്തു നിന്ന് പരസ്പരം ചിരിച്ചു കൊണ്ടു തന്നെ കാലുവാരുക എന്ന പാരമ്പര്യത്തിന്റെ അന്തർധാര അന്നുതന്നെ പാർട്ടിക്കകത്ത് സജീവമായിരുന്നു എന്നാണ്‌‌  ഈ യുള്ളവന്‌  പത്തു നാല്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ചരിത്രം       വിലയിരുത്തുമ്പോൾ മനസിലാകുന്നത്. ആദ്യം മാത്രൃഭൂമിയെക്കുറിച്ച് ദുഷ്പ്രചരണങ്ങളായിരുന്നു. പിന്നെ പിന്നെ അത് പത്രത്തിന്റെ വിതരണം  തടസ്സപ്പെടുത്തു എന്നേടത്തെത്തി. ആഴ്ചയിൽ ഒന്നും രണ്ടും ദിവസം  വിതരണക്കാരൻ പയ്യൻ അവധിയെടുക്കുക പതിവായി. വെറെ ആളെ ഒട്ടു കിട്ടാനു മില്ല എന്ന സ്ഥിതി വന്നു. വരികയാണെങ്കിൽ കൃത്യമായി വരണം എന്നു പറഞ്ഞു  പോയതിന്റെ അനന്തര ഫലം  അടുത്ത മാസം തൊട്ട് വേറെ ആളെ നോക്കിക്കോളൂ എന്നായിരുന്നു. എളാപ്പ. വലഞ്ഞു വിയർത്തി. മനോരമയുടെ കുതന്ത്രങ്ങളിൽ പെട്ട് പത്രം നിന്നു പോകുന്നത് മൂപ്പരുടെ അഭിമാന പ്രശ്നം കൂടിയായിരുന്നു.ആള്‌ വയ്യാട്ടുകവിൽ തറവാട്ടിലെ പരമുഖനും  കോൺഗ്രസ് നേതാവുമൊക്കെ യായിരുന്നുവല്ലോ.  കാശ് പിരിക്കുക. കോഴിക്കോട്ടേക്ക് ചെക്കയക്കുക തുടങ്ങിയ വൈറ്റ്‌ കോളർ‌ മാനേജീരിയൽ പരിപാടി നോക്കികൊണ്ട് വിലസുകയായിരുന്നല്ലോ ഞാൻ. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്നു വെറുതെ നില്കുന്ന കാലത്താണ്‌ ചരിത്രം  സംഭവിക്കുന്നത്. എളാപ്പ മാരുടെ ഇടയിൽ ധിക്കാരി താന്തോന്നി എന്നിത്യാദി വിശേഷണങ്ങളോക്കെ ഞാൻ കഷ്ടപ്പെട്ട് ആർജ്ജിച്ചെടുത്തിരുന്നു വെങ്കിലും  സന്നിഗ്ദ ഘട്ടങ്ങളിൽ ഞാൻ കൈവെടില്ല എന്ന് ഒരു വിശ്വാസം  അവരിലുണ്ടായിരുന്നു എന്നെ നിക്കറിയാം. അത്തരം ഘട്ടങ്ങളിലാണ്‌ എനെറ്റ് എളാപ്പമാരുടെ വാത്സല്ല്യം  ഞാൻ ശരിക്കും  കാണുക പതിവ്‌. മറ്റു മാനേജ്മെന്റുകൾ എന്നെ ഏല്പിച്ചിരുന്നതും അത്തരമൊരവസരത്തിലായിരുന്നു. പലപ്പോഴും  എളപ്പാന്റെ മില്ലിന്റെ ഓപ്പറേറ്റർ തസ്തിക പോലും കയ്യാളാൻ ഭാഗ്യ മുണ്ടായതും അങ്ങനെ തന്നെ. 
അതുപോലൊരു ദിനം  ഞാൻ തറവാടിന്റെ കോലായിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വികെ എ ന്നിന്റെ പിതാമഹൻ വായിച്ചു കൊണ്ടിരിക്കവേ സ്നേഹപൂർവ്വം  എളാപ്പാന്റെ വിളി സ്വരം കാതരമായിരുന്നു സ്നേഹ സമ്പൂർണ്ണം 
കുഞ്ഞു ബാപ്വോ.... ?
ഭവ്യതയോടെ ഞാൻ വിളി കേട്ടൂ .... എന്താ എളാപ്പാ....
പേപ്പറിടിണ ചെക്കൻ ഞ്ഞ് വരൂലാത്രേ...
എളാപ്പ പരുങ്ങി ... തന്റെ ജേഷ്ട പുത്രനും  വയ്യാട്ടുകാവിലെ സന്തതിയും  അഗ്രിക്കൾച്ചർ കോഴ്സ് പാസായി വലിയ ഉദ്യോഗസ്തനാവേണ്ടവനും  (അഒഅപൂർവ്വം ഘട്ടങ്ങളിൽ അഹങ്കാരിയും ഗുരുത്വം കെട്ടവനും) ആയിട്ടുള്ളതായിട്ടുള്ള തന്റെ മുന്നിൽ കിടന്ന് വായിക്കുന്ന ഈ മോൺസ്റ്ററെ എങ്ങനെ പറഞ്ഞു മനസ്സിലാകു മെന്ന സാംത്രാസം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെപോലെതന്നെ ഒരു പാവമായിരുന്നു.
ഞാൻ മയത്തിൽ ചോദിച്ചു "അതിന്‌ ഞാനെന്താ വേണ്ട്" ?
സൈക്കിൾ നീയെടുത്തോ.... എല്ലാ കമ്മീഷനും  നീ എടുത്തോ, വെയ്സ്റ്റ് പേപ്പറൊക്കെ പഴയ വിലക്ക് വിറ്റ് കിട്ടുന്നതും നീയെടുത്തോ ... എളാപ്പാന്റെ കുട്ടി പുതിയൊരാളെ കിട്ടുന്നതു വരെ പത്രം ഒന്ന്   വിതരണം ചെയ്യണം. അല്ലെങ്കിൽ നാട്ട്കാരുടെ മുന്നിൽ മാനം കെടും.  ഞാൻ വ്യക്തമായോർക്കുന്നു... പത്ര വിതരണം എന്നൊക്കെ പറഞ്ഞാൽ ഒരു രണ്ടാം നമ്പർ തൊഴിലാണെന്ന് എന്ന ധാരണയുണ്ടായിരുന്നിട്ടും  എളാപ്പാന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഞാൻ  ആ ഉത്തരവാദിത്വം  ഏറ്റെടുത്തു. അങ്ങനെയാണ്‌ എന്റെ കഥയിൽ ന്യൂസ് പേപ്പർ ബോയ് എന്ന അദ്ധ്യായമുണ്ടായത്. ചുരുങ്ങിയ കാലത്തെ ആജോലി എനിക്കൊരു പാട് അറിവുകൾ‌ നല്കുകയോ എന്റെ മനസിനെ വിശാല മാക്കുകയോ ചെയ്തിട്ടുണ്ട്‌...
അതൊക്കെ അടുത്തതിൽ
തുടരും ...

No comments: