ഗ്രാമം വേനലില്‍ വരണ്ടു വറുതിപൂണ്ടു. പെയ്യേണ്ടകാലങ്ങള്‍ കഴിഞ്ഞുപോയി... കാലികളും മനുഷ്യരും മെല്ലെ മെല്ലെ നാടുനീങ്ങാന്‍ തുടങ്ങി ... സമ്പന്നതയിലെ തിളപ്പൊടുങ്ങി.. അഹങ്കാരത്തിന്റെ ആരവങ്ങളും ... ഇനിയുമധികനാള്‍ ഈ ഗ്രാമത്തില്‍ മനുഷ്യ വാസം സാദ്ധ്യമാവുകയില്ല എന്നവര്‍ക്ക് മെല്ലെ മെല്ലെ മനസ്സിലായി.. ആദ്യം ചിലര്‍ക്കൊക്കെ കൊയ്തായിരുന്നു. വരള്‍ച്ച ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക്. കുത്താത്തകിണറുകള്‍ കുത്തപ്പെട്ടതായും വൃത്തിയാക്കാത്തവ വൃത്തിയാക്കിയതായും രേഖകളൂണ്ടായി.... സാത്താന്‍ വളരെ സന്തോഷിച്ചു. ആഗ്രാമത്തിന്റെ നാശം അവന്റെ ചിരകാല സ്വപ്നമായിരുന്നു. ഒരുദിവസം പുരോഹിതന്റെ അറിയിപ്പുണ്ടായി. പ്രായപൂര്‍ത്തിയായ എല്ലാവരും ദൂരെയുള്ള മൈതാനത്തിലെത്തുക. നമുക്ക് മഴക്കായി കൂട്ടപ്രാര്‍ത്തന നടത്താം. എല്ലാവരും മൈതാനത്തിലേക്കുപുറപ്പെട്ടു. ഏകമകനെ വീട്ടിലിരുത്തി കൂട്ട പ്രാര്‍ത്ഥനക്കിറങ്ങുന്ന മാതാപിതാക്കളോട് കുഞ്ഞു കെഞ്ചി. ഞാനും പോരും. തടയാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍സമ്മതിച്ചു.
തന്റെ കൊച്ചുകുടയും മെടുത്ത് അവനും മാതാപിതാക്കളോടൊപ്പം മൈതാനത്തെത്തി. പ്രാര്‍ത്തന തുടങ്ങാറായി. മൈതാനത്തില്‍ എത്തിയവരില്‍ കുടയുമായി വന്നത് ആകുഞ്ഞുമാത്രമായിരുന്നു. സാത്താന്‍ നെഞ്ചത്തടിച്ചു പ്രാകി.. ചെക്കന്‍ ചതിച്ചു. പ്രാര്‍ത്തനകഴിഞ്ഞു മാനമിരുണ്ടു മഴയും പെയ്തു... കുടചൂടിയ കുഞ്ഞിന്നുപിറകെ ജനം മഴകൊണ്ടുകൊണ്ട് പിരിഞ്ഞുപോയി വീട്ടിലെത്തും മുമ്പ് തന്നെ അവര്‍ ശപിക്കാനും തുടങ്ങി നശിച്ച മഴ ഇനിയെന്നാണാവോ ഒന്നു തോരുക...
No comments:
Post a Comment